Site iconSite icon Janayugom Online

മ്യാന്‍മാറില്‍ ക്രിസ്മസ് ദിനത്തില്‍ കൂട്ടക്കുരുതി: 30 ലേറെ സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തി സൈന്യം

myanmarmyanmar

മ്യാന്‍മാറിലെ സംഘര്‍ഷ ബാധിത പ്രദേശത്ത് സൈന്യം നടത്തിയ കൂട്ടക്കുരുതിയില്‍ 30ലേറെ പേര്‍ മരിച്ചു. കയയിലാണ് സംഭവം നടന്നത്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 30ലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. സൈന്യമാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പ്രദേശിക മനുഷ്യാവകാശ സംഘടന അറിയിച്ചു. കയയിലെ മോസോ ഗ്രാമത്തിന് സമീപമായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതശരീരങ്ങള്‍ വികൃതമാക്കിയ ശേഷം കത്തിക്കുകയായിരുന്നു. അതേസമയം, ആയുധങ്ങളുമായെത്തിയ ഒരു സംഘം ഭീകരരെ വെടിവെച്ചുകൊന്നതായാണ് മ്യാന്‍മാര്‍ സൈന്യം പ്രതികരിച്ചത്. ഇവര്‍ പ്രദേശിക തീവ്രവാദ സംഘത്തില്‍പ്പെട്ടവരാണെന്നും സൈന്യം പറഞ്ഞതായി മ്യാന്‍മര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവര്‍ക്ക് തങ്ങളുടെ പ്രസ്ഥാനവുമായി യാതൊരു ബന്ധവുമില്ലെന്ന് സൈന്യത്തിനെതിരെ പോരാടുന്ന സായുധ സംഘടനയായ കാറന്നി നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു.

Eng­lish Sum­ma­ry: Mas­sacre in Myan­mar on Christ­mas Day: Army kills more than 30 women and children

You may like this video also

Exit mobile version