Site icon Janayugom Online

മത്സ്യഫെഡിന്റെ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

മത്സ്യത്തൊഴിലാളികളുടെ മക്കളിൽ പത്താം ക്ലാസ്, പ്ലസ് ടൂ പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് മത്സ്യഫെഡ് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ ഫിഷറീസ് മന്ത്രി സജി ചെറിയാൻ വിതരണം ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. തീരത്തോട് ചേർന്നുള്ള വീടുകളിൽ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കാൻ 2500 കോടി രൂപ ചെലവിൽ പുനർഗേഹം പദ്ധതി നടപ്പാക്കി വരികയാണ്.

കടലിൽ പോയി മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കായി അദാലത്ത് നടത്തി 15 കോടിയോളം രൂപ സഹായധനം നൽകാൻ സാധിച്ചു. മത്സ്യ സംഘങ്ങളെ ശാക്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ കർമ്മസദനിൽ നടന്ന ചടങ്ങിൽ 2021ൽ പത്താം ക്ലാസ്സിലും പ്ലസ് ടൂവിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കാണ് ക്യാഷ് അവാർഡും ഫലകവും സമ്മാനിച്ചത്. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു.

മുൻസിപ്പൽ ചെയർപേഴ്സൺ സൗമ്യരാജ്, മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, ഭരണ സമിതി അംഗം ജി രാജദാസ്, തീരദേശ വികസന കോർപ്പറേഷൻ അംഗം പി ഐ ഹാരിസ്, മത്സ്യഫെഡ് ജില്ലാ മാനേജർ ബി ഷാനവാസ്, മത്സ്യ തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) ജില്ലാ ജനറല്‍ സെക്രട്ടറി വി സി മധു, സി ഷാംജി, ജെയിംസ് ചിങ്കുതറ, കെ ടി രാജു, ജാക്സൺ പൊള്ളയിൽ, ഫാ. ഫ്രാൻസിസ് കൊടിയൻ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version