സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരായ വിവാദത്തിന് പിന്നില്‍ തികഞ്ഞ വര്‍ഗീയ താല്‍പര്യമാണെന്ന് എംഇഎസ് പ്രസിഡന്‍റ് ഡോ.ഫസല്‍ഗഫൂര്‍ അഭിപ്രായപ്പെട്ടു. മിത്തുകളെ വസ്തുതയും ശാസ്ത്രീയവുമായി അവതരിപ്പിക്കാന്‍ ഭരണഘടനാതലത്തിലുള്ള ചില ശക്തികള്‍ അടുത്തകാലത്ത് ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്.
ഇതിനെയാണ് സ്പീക്കര്‍ തുറന്നുകാട്ടിയത്ആദ്യ പ്രധാനമന്ത്രി നെഹ്റുവും ഭരണഘടനാ ശിൽപിയായ ഡോ ബി ആർ അംബേദ്‌കറും പുലർത്തിയ കാഴ്‌ചപ്പാടാണ് സ്‌പീക്കർ പ്രകടിപ്പിച്ചത്.ശാസ്‌ത്രബോധം പ്രചരിപ്പിക്കുക എന്നത് ഭരണഘടനാധിഷ്‌ഠിതമായ സങ്കൽപമാണ്.
ഷംസീർ എന്ന പേരാണ് ചിലരുടെ ഹാലിളക്കത്തിന് കാരണം. ഈ വിഷയത്തിൽ സ്‌പീക്കർ മാപ്പുപറയുകയോ തിരുത്തുകയോ ചെയ്യേണ്ടതില്ലെന്നും ഫസൽഗഫൂർ വ്യക്തമാക്കി.
English Summary:
MES says that behind the controversy against Shamseer is complete communal interest