Site icon Janayugom Online

ബെന്‍സേമയ്ക്കും മുകളില്‍ മെസിക്ക് വോട്ട് ചെയ്തു; റയല്‍ താരത്തിനെതിരെ വംശീയാധിക്ഷേപം

ലയണല്‍ മെസിക്ക് വോട്ട് ചെയ്തതിന് റയൽ മാഡ്രിഡ് പ്രതിരോധതാരം ഡേവിഡ് അലാബയ്ക്കെതിരെ വംശീയാധിക്ഷേപം. അലാബ, പുരസ്‌കാര പട്ടികയില്‍ ഉണ്ടായിരുന്ന റയലിലെ സഹതാരം കരീം ബെന്‍സേമയ്ക്ക് വോട്ട് ചെയ്യാതെ മെസിയെ അനുകൂലിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഓസ്ട്രിയൻ നായകനെന്ന നിലയിലായിരുന്നു അലാബയ്ക്ക് വോട്ടിങ്ങിന് അവസരമുണ്ടായത്. 

എന്നാൽ പ്രതിഷേധം വ്യാപകമായതോടെ വിശദീകരണവുമായി അലാബ രംഗത്തെത്തി. വ്യക്തിപരമായല്ല, ഓസ്ട്രിയൻ ടീം എന്ന നിലയിൽ ചർച്ച ചെയ്തെടുത്ത തീരുമാനപ്രകാരമായിരുന്നു വോട്ടിങ് എന്നാണ് അലാബയുടെ വിശദീകരണം. അന്തിമ പട്ടികയില്‍ ഉണ്ടായിരുന്ന ഫ്രാന്‍സ് താരങ്ങളായ കിലിയന്‍ എംബാപ്പെ, കരിം ബെന്‍സേമ എന്നിവരെ മറികടന്ന് മെസി മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

പുരസ്‌കാര പ്രഖ്യാപനത്തിനു പിന്നാലെ വോട്ടു ചെയ്തവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. ആദ്യ വോട്ട് മെസിക്ക് നല്‍കിയ അലാബ രണ്ടാമത് ബെന്‍സേമയ്ക്കും മൂന്നാമത് എംബാപ്പെയ്ക്കുമാണ് വോട്ട് നല്‍കിയത്. 2021ലാണ് അലാബ ബയേണ്‍ മ്യൂണിക്കില്‍ നിന്ന് റയല്‍ മാഡ്രിഡിലെത്തിയത്.ആദ്യ സീസണില്‍ തന്നെ ക്ലബ്ബിനെ സ്പാനിഷ് ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ചാമ്പ്യന്‍മാരാക്കുന്നതില്‍ അലാബ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

Eng­lish Summary;Messi vot­ed above Ben­ze­ma; Racism against the Roy­al player
You may also like this video

Exit mobile version