Site icon Janayugom Online

മുതലപ്പൊഴിയില്‍ മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് മന്ത്രി ആന്‍റണി രാജു

മുതലപ്പൊഴിയില്‍ മന്ത്രിമാര്‍ക്ക് നേരെ പ്രതിഷേധിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് മന്ത്രി ആന്‍റണി രാജു. അദാലത്തുകള്‍ പോലും നിര്‍ത്തിവെച്ചാണ് മന്ത്രിമാര്‍ അവിടെ എത്തിയത്. 

രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലോ അഞ്ചോ പേര്‍ മാത്രമാണ് പ്രതിഷേധസ്വരത്തില്‍ സംസാരിച്ചതെന്നും മന്ത്രി ആന്‍റണി രാജു അഭിപ്രായപ്പെട്ടു. പിന്നീട് അന്വേഷിച്ചപ്പോഴാണ് പ്രതിഷേധിച്ചവര്‍ ആ നാട്ടിലുള്ലവരോ മരിച്ചുപോയവരുടെ ബന്ധുക്കളോ അല്ലെന്ന് അറിഞ്ഞത്. മഹിളാ കോണ്‍ഗ്രസിന്‍റെ ജില്ലാ പ്രസിഡന്‍റും ലത്തീന്‍ അതിരൂപതയുടെ മഹിളാ സംഘടനയുടെ പ്രസിഡന്‍റുമാണ് പ്രതിഷേധിച്ചതെന്ന് മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തതായി അദ്ദേഹം പറഞ്ഞു.

നാല് പേര്‍ പ്രതിഷേധിച്ചപ്പോള്‍ നാട്ടുകാരും മത്സ്യത്തൊഴിലാളികളും അതിനെതിരെ തിരിയുമെന്ന് കണ്ടതോടെയാണ് മന്ത്രിമാര്‍ ഇടപെട്ടത്. യഥാര്‍ത്ഥത്തില്‍ മന്ത്രിമാരായ ‍ഞങ്ങള്‍ സമയോചിത ഇടപെടല്‍ നടത്തിയില്ലായിരുന്നെങ്കില്‍ അവിടെയുള്ള മത്സ്യത്തൊഴിലാളികളും നാലോ അഞ്ചോ കോണ്‍ഗ്രസുകാരും തമ്മില്‍ സംഘര്‍ഷം നടക്കുമായിരുന്നു മന്ത്രി ആന്‍റണി രാജു അഭിപ്രായപ്പെട്ടു.

മത്സ്യത്തൊഴിലാളികളോ മരിച്ചവരുടെ ബന്ധുക്കളോ തങ്ങള്‍ക്കെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ തടഞ്ഞിട്ടെല്ലെന്നും മന്ത്രി വ്യക്തമാക്കി. തങ്ങളാരും പരാതി കൊടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി 

Eng­lish Summary:
Min­is­ter Antony Raju said that the Con­gress work­ers protest­ed against the min­is­ters in Mudalapoj

You may also like this video:

Exit mobile version