Site iconSite icon Janayugom Online

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ താഴ്ത്തിക്കെട്ടാൻ ശ്രമം നടക്കുന്നതായി മന്ത്രി ആര്‍ ബിന്ദു

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ താഴ്ത്തിക്കെട്ടാൻ ബാഹ്യശ്രമങ്ങള്‍ നടക്കുന്നതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കേരള സര്‍വ്വകലാശാല സെനറ്റ് യോഗം നടന്നത് നിയമപരമായാണ്. താന്‍ നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് കോടതിയില്‍ പോകാമല്ലോയെന്നും മന്ത്രി പറഞ്ഞു. 

ഗവര്‍ണര്‍ക്ക് മറുപടിയും മന്ത്രി നല്‍കി. നിയമം ലംഘിച്ചിട്ടില്ലെന്നും, സര്‍വ്വകലാശാല ആക്റ്റും സ്റ്റാറ്റിയൂട്ടും ലംഘിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ചട്ടങ്ങള്‍ പരിശോധിച്ചാല്‍ കാര്യം മനസിലാകുമെന്നും മന്ത്രി പറഞ്ഞു. 

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വര്‍ദ്ധനവിനുള്ള പരിശ്രമങ്ങളില്‍ സര്‍ക്കാരിന് ഒപ്പം നില്‍ക്കേണ്ട വ്യക്തിയാണ് ചാന്‍സലര്‍. എന്നാല്‍ അതിനെതിരായി നില്‍ക്കുന്ന സമീപനമാണ് ചാന്‍സലറായ ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്നും പൊതുവില്‍ കേരളത്തിന്റെ നേട്ടങ്ങളെ ഇകഴ്ത്തി കാട്ടാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും ഇത് നിര്‍ഭാഗ്യകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Min­is­ter R Bindu said that an attempt is being made to degrade the high­er edu­ca­tion sec­tor in Kerala

You may also like this video

Exit mobile version