Site icon Janayugom Online

ഉക്രെയ്നിലെ ഒഡേസയിൽ മിസൈൽ ആക്രമണം; 17 പേർ കൊല്ലപ്പെട്ടു

ഉക്രെയ്നില്‍ ആക്രമണം കടുപ്പിച്ച് റഷ്യ. കരിങ്കടലിനു സമീപത്തെ ഒഡേസയിലെ ബഹുനില ജനവാസ കേന്ദ്രത്തിനു നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റതായും ഉക്രെയ്ൻ അധികൃതർ പറഞ്ഞു.

ഒഡേസയിൽ തന്നെ മറ്റൊരു ജനവാസമേഖലക്കു നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. കരിങ്കടലിനു സമീപത്തെ സ്നേക് ദ്വീപിൽ നിന്ന് റഷ്യൻ സേന പിൻവാങ്ങിയെന്ന് അറിയിച്ചതിനു പിന്നാലെയാണ് ആക്രമണം നടന്നത്.

ലുഹാൻസ്ക് പ്രവിശ്യയിലെ വിമതരുടെ അവസാന ശക്തികേന്ദ്രമായ ലിസിചാൻസ്ക് നിയന്ത്രണത്തിലാക്കാൻ റഷ്യൻ സൈന്യം ആക്രമണം തുടരുകയാണ്.

ഉക്രെയ്ന് 800 ദശലക്ഷം ഡോളറിന്റെ സൈനിക സഹായം കൂടി ഉടൻ പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.

Eng­lish summary;Missile strike in Odessa, Ukraine; 17 peo­ple were killed

You may also like this video;

Exit mobile version