Site iconSite icon Janayugom Online

നൂറിലധികം സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കി; ജിലേബി ബാബയ്ക്ക് 14 വര്‍ഷം തടവ്

jilebi babajilebi baba

നൂറിലധികം സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ജിലേബി ബാബ (അമര്‍പുരി) യ്ക്ക് 14 വര്‍ഷം തടവ്. ഹരിയാനയിലെ ഫത്തേഹാബാദ് അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. സഹായം തേടി വരുന്ന സ്ത്രീകളെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് ശിക്ഷ. പീഡന ദൃശ്യങ്ങള്‍ ഇരളകെ കാണിച്ച് ഇയാള്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു.
അഡീഷണല്‍ ജില്ലാ ജഡ്ജി ഭല്‍വന്ത് സിങ് ആണ് 63 കാരനായ അമര്‍പുരിക്ക് ശിക്ഷ വിധിച്ചത്. പോക്സോ, ഐടി നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. അതേസമയം ആയുധ നിയമക്കേസില്‍ അമര്‍പുരിയെ വെറുതെവിട്ടു.
തൊഹാനയിലെ ബാബ ബാലക് നാഥ് മന്ദിറിലെ മുഖ്യ പുരോഹിതനായിരുന്നു അമർപുരി. പീഡനത്തിനിരയായ ആറ് പേര്‍ കോടതിയില്‍ ഹാജരായി. മൂന്നു പേരുടെ മൊഴി പ്രകാരമാണ് ശിക്ഷ വിധിച്ചത്. 

Eng­lish Sum­ma­ry; More than 100 women were raped; Jalebi Baba sen­tenced to 14 years in prison

You may also like this video

Exit mobile version