Site icon Janayugom Online

ആശുപത്രിയില്‍ കൊണ്ടുപോയില്ല: പ്രസവത്തിനുപിന്നാലെ അമ്മയും കുഞ്ഞും മരിച്ചു, ഭര്‍ത്താവ് കസ്റ്റഡിയില്‍

തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തില്‍ പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ മരിച്ച യുവതിയുടെ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. പൂന്തുറ സ്വദേശിനി ഷമീനയും കുഞ്ഞുമാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സ തേടാത്തതിനുപിന്നാലെയാണ് മരണം സംഭവിച്ചത്. വീട്ടില്‍ത്തന്നെ പ്രസവമെടുക്കണമെന്ന് യുവതിയുടെ ഭര്‍ത്താവ് നിര്‍ബന്ധിച്ചിരുന്നുവെന്ന് പ്രദേശവാസികളും ആശാവര്‍ക്കര്‍മാരും പറഞ്ഞു. രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. വീട്ടില്‍വച്ച് പ്രസവമെടുക്കുക എന്നത് വീട്ടുകാരുടെ തീരുമാനമായിരുന്നു.

പ്രസവം എടുക്കുന്നതിനിടെ രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തുമ്പോഴേയ്ക്കും അമ്മയും കുഞ്ഞും മരിച്ചിരുന്നു. വൈകിട്ട് ആറു മണിയോടെയാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ യുവതിയെ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയാണ് പ്രസവം എടുക്കാന്‍ ആരംഭിച്ചത്. വൈകിട്ട് 5.30 വരെ കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമം തുടര്‍ന്നു. എന്നാല്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് വിവരം. കുഞ്ഞിനെ പൂര്‍ണമായി പുറത്തെടുക്കാനും കഴിഞ്ഞിരുന്നില്ല.

Eng­lish Sum­ma­ry: moth­er and baby dead after deliv­ery, hus­band in custody

You may also like this video

Exit mobile version