Site icon Janayugom Online

കെഎസ്ആർടിസി സ്വിഫ്റ്റ് അപകടത്തിൽ ദുരൂഹത; മനപ്പൂർവം സൃഷ്ടിച്ച അപകടം: ഗതാഗത മന്ത്രി ആന്റണി രാജു

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽ ദുരൂഹതയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു . മനപ്പൂർവം അപകടം സൃഷ്ടിച്ചതാണോയെന്ന് സംശയിക്കുന്നു. സംഭവത്തിൽ സ്വകാര്യ ലോബികളുടെ പങ്ക് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. മനപ്പൂർവമെങ്കിൽ കർശന നടപടി സ്വീകരിക്കും. വിശദമായ അന്വേഷണം നടത്തുമെന്ന് ആന്റണി രാജു കൂട്ടിച്ചേർത്തു.

ഇന്നലെ സർവീസ് ആരംഭിച്ച കെ സ്വിഫ്റ്റിന്റെ രണ്ടാമത്തെ ബസും അപകടത്തിൽപ്പെട്ട സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ സെമി സ്ലീപ്പർ നോൺ എസി ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം ചങ്കുവെട്ടിയിൽ വച്ച് സ്വകാര്യ ബസ് കെ സ്വിഫ്റ്റില്‍ ഉരസി പോകുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ല.

കെ-സ്വിഫ്റ്റിന്റെ ആദ്യ ട്രിപ്പ് പോയ ബസും നേരത്തെ കല്ലമ്പലത്ത് വച്ച് അപകടത്തിൽപ്പെട്ടിരുന്നു. എതിരെ വന്ന ലോറിയുമായി ഉരസി ബസിന്റെ സൈഡ് മിറർ ഇളകിപ്പോയി. ഗ്ലാസിന് 35000 രൂപ വിലയുണ്ടെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. പകരം കെഎസ്ആർടിസിയുടെ മിറർ സ്ഥാപിച്ചാണ് സർവീസ് തുടർന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കെഎസ്ആർടിസി എംഡി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

Eng­lish summary;Mystery over KSRTC Swift acci­dent; Delib­er­ate acci­dent: Trans­port Min­is­ter Antony Raju

You may also like this video;

Exit mobile version