Site icon Janayugom Online

വിദ്യാർത്ഥിനിയെ വെട്ടി പരിക്കേൽപ്പിച്ച സംഭവം: അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

നാദാപുരത്ത് കോളജ് വിദ്യാർത്ഥിനിയെ വെട്ടി പരുക്കേൽപ്പിച്ച കേസിൽ പ്രതി റഫ്നാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ഉടൻ നാദാപുരം പൊലീസ് റഫ്നാസിനെ അറസ്റ്റ് ചെയ്തു. പിന്നീട് പേരോട്ട് വിദ്യാർത്ഥിനിയെ വെട്ടിപരുക്കേൽപ്പിച്ച സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

പ്രതി കുറ്റകൃത്യം നടത്തിയ രീതി പൊലീസിനോട് വിവരിച്ചു. തുടർന്ന് പെൺകുട്ടിയെ വെട്ടാൻ ഉപയോഗിച്ച കൊടുവാൾ വാങ്ങിയ കക്കട്ടിലെ കടയിലെത്തിച്ചും പെട്രോൾ വാങ്ങിയ വട്ടോളിയിലെയും കല്ലാച്ചിയിലെയും പമ്പിലെത്തിച്ചും തെളിവെടുത്തു.

കല്ലാച്ചിയിലെ പമ്പിൽ നിന്നും വാങ്ങിയ പെട്രോളുമായി പെൺകുട്ടി കയറിയ ബസിനെ പിൻതുടർന്ന് പേരോട് വീട്ടിനടുത്ത് എത്തി വെട്ടുകയായിരുന്നു. പെൺകുട്ടിയെ കൊലപെടുത്തിയ ശേഷം പെട്രാൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു ഉദ്ദേശമെന്നും പ്രതി പൊലീസിന് മൊഴി നൽകി.

പെൺകുട്ടിയുമായി ദീർഘ നാളായി സൗഹൃദത്തിലായിരുന്ന പ്രതിയുടെ മൊബൈൽ പെൺകുട്ടി ബ്ളോക്ക് ചെയ്തിരുന്നു. ഇതാണ് വൈരാഗ്യം വർധിക്കാൻ കാരണമായതെന്നും റഫ്നാസ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

Eng­lish summary;nadapuram case; accused tak­en into police custody

You may also like this video;

Exit mobile version