Site iconSite icon Janayugom Online

നാഗമ്പടം മഹാദേവക്ഷേത്രം ഇനി അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രം; രണ്ട് കോടി രൂപ അനുവദിച്ച് സർക്കാർ

നാഗമ്പടം മഹാദേവക്ഷേത്രത്തെ അന്തർദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. മന്ത്രി വി എൻ വാസവൻ ഇക്കാര്യം അറിയിക്കുകയായിരുന്നു. ഇതിനായി രണ്ട് കോടി രൂപ ബജറ്റില്‍ അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കി. 1928 ജനുവരി 16ന് നാഗമ്പടം മഹാദേവ ക്ഷേത്രത്താങ്കണത്തിലെ മാവിൻ ചുവട്ടിൽ വിശ്രമിക്കുന്ന വേളയിലാണ് ശിവഗിരി തീർഥാടനമെന്ന ആശയം ഗുരുവിന് മുന്നിൽ ശിഷ്യർ വയ്ക്കുന്നത്. ശിഷ്യരിൽ പ്രമുഖരായിരുന്ന വല്ലഭശേരി ഗോവിന്ദൻ വൈദ്യർ, ടി കെ കിട്ടൻ റൈറ്റർ എന്നിവരുടെ അഭ്യർത്ഥന പ്രകാരമാണ് ശിവഗിരി തീർത്ഥാടനത്തിന് ഗുരു അനുമതി നൽകുന്നത്. പ്രഖ്യാപനവുമായി സംബന്ധിച്ച് ധനമന്ത്രി കെ എൻ ബാലഗോപാലിന് നൽകിയ നിവേദനം പരിഗണിച്ചാണ് ബജറ്റിനുള്ള മറുപടി പ്രസംഗത്തിൽ ഇക്കാര്യം ഉൾപ്പെടുത്തിയതെന്നും മന്ത്രി പത്ര കുറിപ്പിൽ പറഞ്ഞു. 

Exit mobile version