Site icon Janayugom Online

ഭാര്യയെക്കുറിച്ച് വിവരങ്ങള്‍ നല്‍കിയില്ല: യുവാവ് ഭാര്യാമാതാവിനെ കൊലപ്പെടുത്തി, സ്വകാര്യഭാഗത്ത് മുളകയറ്റി

ഭാര്യയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയില്ലെന്നാരോപിച്ച് യുവാവ് ഭാര്യാമാതാവിനെ കൊലപ്പെടുത്തി, മുള സ്വകാര്യഭാഗത്തുകയറ്റി ആന്തരികാവയവങ്ങള്‍ പുറത്തെടുത്തു. മുംബൈയിലെ ഈസ്റ്റ് വിലേ പാര്‍ലെയിലാണ് സംഭവം.

മാലമോഷണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു ഇയാള്‍. എന്നാല്‍ തിരിച്ചുവന്നപ്പോഴേയ്ക്കും ഭാര്യ ഇയാളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്തിരുന്നു.

ഗര്‍ഭിണികൂടിയായ യുവതിയോട് ഇപ്പോഴത്തെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്റെ കൂടെ വരണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. അടുത്തദിവസം ഇയാള്‍ തിരിച്ചുവന്നപ്പോഴേയ്ക്കും യുവതി അവിടെ നിന്നും പോയിരുന്നു. യുവതി എവിടേക്കാണ് പോയതെന്ന് അവരുടെ അമ്മയോട് ചോദിച്ചെങ്കിലും അവര്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല. തുടര്‍ന്ന് ടൈല്‍ ഉപയോഗിച്ച് സ്ത്രീയുടെ തല തകര്‍ത്തു. പിന്നാലെ കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തുകയും സ്വകാര്യഭാഗത്ത് മുള കയറ്റി, ആന്തരികാവയവങ്ങള്‍ പുറത്തെടുക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും സെപ്റ്റംബര്‍ 14 വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡില്‍ വാങ്ങിയതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: No infor­ma­tion was giv­en about the wife: the young man killed his moth­er-in-law and plant­ed bam­boo in the pri­vate part

You may like this video also

Exit mobile version