Site iconSite icon Janayugom Online

കശ്മീരും പലസ്തീനും വേണ്ട; പകരം ഗീതയും മഹാഭാരതവും

കശ്മീര്‍, പലസ്തീന്‍ സംഘര്‍ഷങ്ങളെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കി ഗീതയോ, മഹാഭാരതമോ ഉള്‍പ്പെടുത്തണമെന്ന് ഡല്‍ഹി സര്‍വകലാശാല. ബിരുദതലത്തിലെ ‘സൈക്കോളജി ഓഫ് പീസ് കോഴ്സ്’ അക്കാദമിക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചര്‍ച്ച ചെയ്തു. ഇതില്‍ ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം പഠിപ്പിക്കുന്നതും കശ്മീര്‍ പ്രശ്നം പരിഹരിച്ചെന്ന് പഠിപ്പിക്കുന്നതും അനാവശ്യമാണെന്നും ഈ പാഠങ്ങള്‍ പൂര്‍ണമായും നീക്കണമെന്ന് ആവശ്യപ്പെട്ടതായും അക്കാദമിക് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവും കമല നെഹ്റു കോളജ് അസോസിയേറ്റ് പ്രൊഫസറുമായ മൊനാമി സിന്‍ഹ പറഞ്ഞു. 

ഡേറ്റിങ് ആപ്പുകളുമായും സമൂഹമാധ്യമങ്ങളുമായും ബന്ധപ്പെട്ട ഉള്ളടക്കത്തെയും സ്റ്റാന്‍ഡിങ് കമ്മിറ്റി എതിര്‍ത്തു. ജാതി വിവേചനം, സ്ത്രീവിരുദ്ധത, മുന്‍വിധി തുടങ്ങിയ വിഷയങ്ങള്‍ ’ വൈരുധ്യത്തിന്റെ മനഃശാസ്ത്രം’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനെയും സമിതി എതിര്‍ത്തു. 2022ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി എല്ലാ കോഴ്സുകളും സിലബസും പരിഷ്കരിക്കുന്നുണ്ട്.

Exit mobile version