നോറോ വൈറസ് പിടിക്കുന്നവർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കുമെന്ന് ആരോഗ്യ വകുപ്പ്. രോഗിക്ക് പ്രാഥമികമായി അപകടകരമായ പ്രശ്നങ്ങൾ ഇല്ലെങ്കിലും ശാരീരിക പ്രശ്നങ്ങൾ ഉണ്ടാവും. ഗുരുതര വയറിളക്കമാണ് നോറോ വൈറസ് ബാധ മൂലം അനുഭവപ്പെടുക. വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ. ഛർദ്ദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും.
അതിനാൽ ഈ വൈറസിനെ ഭയക്കേണ്ടതുണ്ട്. വളരെപ്പെട്ടെന്ന് രോഗം പകരുന്നതിനാൽ വളരെയേറെ ശ്രദ്ധിക്കണം. വൈറസ് ബാധിതർ ഡോക്ടറുടെ നിർദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം.
ഒആർഎസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കിൽ ചികിത്സ ലഭ്യമാക്കണം. രോഗം മാറി രണ്ട് ദിവസങ്ങൾ വരെ വൈറസ് പടരാൻ സാധ്യതയുള്ളതിനാൽ രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ.
പെരിന്തൽമണ്ണയിലെ സ്വകാര്യ പാരാമെഡിക്കൽ കോളജ് വിദ്യാർത്ഥികളിൽ നോറോ വൈറസ് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയത്. പെൺകുട്ടികളുടെകോളജ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഹോസ്റ്റലിലെ രോഗലക്ഷണങ്ങളുള്ള 55 വിദ്യാർത്ഥികൾ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. സംഭവത്തിൽ ജില്ലാ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു.
ആഴ്ച്ചകൾക്ക് മുൻപ് ഹോസ്റ്റൽ വിദ്യാർത്ഥികളിൽ വയറിളക്കവും ചർദ്ദിയുമാണ് കണ്ടുതുടങ്ങിയത്. ആരോഗ്യ വകുപ്പ് സ്ഥലതെത്തി കുട്ടികളെ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.
ശാരീരിക ക്ഷീണം കൂടുതൽ അനുഭവപ്പെട്ട കുട്ടികളുടെ സാം പിളുകളിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് വൈറസ് സാധ്യത കണ്ടെത്തിയത്. ഹോസ്റ്റൽ പൂർണമായും ക്വൊറെണ്ടയിൻ ചെയ്ത് മറ്റു കുട്ടികളുടെ സാ പിളുകളും പരിശോധന കെടുത്തിട്ടുണ്ട്. ഒരേ മുറികളിലുള്ള കുട്ടികളിൽ നിന്നാണ് സാപിളുകൾ എടുത്തിട്ടുള്ളതെന്ന് ആരോഗ്യ വിഭാഗം പറഞ്ഞു.
കഴിഞ്ഞ മാസം കാക്കനാട്ടെ സ്കൂൾ വിദ്യാർത്ഥികളിലും നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വൈറസ് സാനിധ്യം കണ്ടതോെടെ ആരോഗ്യ വകുപ്പ് സ്കൂൾ’ കോളേജ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.