Site icon Janayugom Online

മധ്യപ്രദേശിലും ഹിമാചല്‍ പ്രദേശിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു

omicron variant

മധ്യപ്രദേശിലും ഹിമാചല്‍ പ്രദേശിലും ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ എട്ട് പേര്‍ക്കാണ് മധ്യപ്രദേശില്‍ രോഗം സ്ഥിരീകരിച്ചത്. ജീനോം സീക്വന്‍സിംഗിനായി അയച്ച ഒന്‍പത് സാംപിളുകളില്‍ നിന്നും ഒരു കേസാണ് ഹിമാചലില്‍ റിപ്പോര്‍ട്ട് ചെയ്തത്. മധ്യപ്രദേശില്‍ എട്ട് പേരില്‍ മൂന്ന് പേര്‍ അമേരിക്കയില്‍ നിന്നും രണ്ടു പേര്‍ യുകെയില്‍ നിന്നും രണ്ടുപേര്‍ ടാന്‍സാനിയയില്‍ നിന്നും ഒരാള്‍ ഖാനയില്‍ നിന്നും എത്തിയവരാണ്.

ഇവരില്‍ ആറു പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി. ബാക്കിയുള്ള രണ്ട് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും ഇതുവരെ ഇല്ല. എങ്കിലും ഇവര്‍ ആശുപത്രികളില്‍ തന്നെ തുടരുകയാണ്. കാനഡയില്‍ നിന്ന് മടങ്ങിയെത്തിയ യുവതിയിലാണ് ഹിമാചലില്‍ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. 108 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്. 79 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.

ENGLISH SUMMARY:Omikron has been con­firmed in Mad­hya Pradesh and Himachal Pradesh
You may also like this video

Exit mobile version