Site icon Janayugom Online

സമ്പന്നരാജ്യങ്ങളിലെ അഞ്ച് കുട്ടികളില്‍ ഒരാള്‍ ദരിദ്യത്തിലെന്ന്; ബ്രിട്ടനും, ഫ്രാന്‍സും ദാരിദ്രനിരക്കില്‍ പിന്നിലെന്ന് യുണിസെഫ്

സമ്പന്നരാജ്യങ്ങളിലെ അഞ്ച് കുട്ടികളില്‍ ഒരാള്‍ ദാരിദ്ര്യത്തിലെന്ന് യുണിസെഫ് റിപ്പോര്‍ട്ട്. 2021 അവസാനമായപ്പോഴേക്കും ആ രാജ്യങ്ങളിൽ 69 ദശലക്ഷത്തിലധികം കുട്ടികൾ ദാരിദ്ര്യത്തിലായിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നമായ 40 രാജ്യങ്ങളിൽ അറുപത്തൊൻപത് ദശലക്ഷം കുട്ടികൾ അല്ലെങ്കിൽ അഞ്ചിൽ ഒന്നിലധികം ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത് യുണിസെഫ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ പറയുന്നു.

ബ്രിട്ടനും ഫ്രാന്‍സുമടങ്ങുന്ന രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ വളരെ പുറകിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2012 മുതൽ 2014 വരെയും 2019 മുതൽ 2021 വരെയും കുട്ടികളുടെ ദാരിദ്ര്യനിരക്ക് 40 യൂറോപ്യൻ യൂണിയനും ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റും (ഒഇസിഡി) വിലയിരുത്തിയ സമ്പന്ന രാജ്യങ്ങളിൽ ഏകദേശം 8 ശതമാനം കുറഞ്ഞിട്ടുണ്ടെങ്കിലും. ഇത് മൊത്തം 291 ദശലക്ഷം കുട്ടികളുടെ ജനസംഖ്യയിൽ ഏകദേശം 6 ദശലക്ഷം കുട്ടികൾക്ക് തുല്യമാണ്,

യുഎസിലെ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരായ 30 ശതമാനം കുട്ടികളും ദരിദ്രാവസ്ഥയിലാണ്. എന്നാല്‍ 2019–2021ലെ ദാരിദ്ര്യനിരക്ക് സമാനമായ പ്രതിശീര്‍ഷ വരുമാനമുള്ള ഡെന്മാര്‍ക്കിനെ അപേക്ഷിച്ച് യു.എസില്‍ ഇരട്ടിയാണ്. മിക്ക കുട്ടികള്‍ക്കും വേണ്ടത്ര പോഷകാഹാരം, വസ്ത്രങ്ങള്‍, സ്‌കൂള്‍ സപ്ലൈസ്, സുരക്ഷിത പാര്‍പ്പിടം എന്നിവയെല്ലാം നിഷേധിക്കപ്പെടുന്നു.കുട്ടികളുടെ ക്ഷേമം ഉറപ്പാക്കണമെന്നും സര്‍വേയില്‍ പങ്കെടുത്ത രാജ്യങ്ങള്‍ക്കിടയില്‍ രാഷ്ട്രീയമായ ഇച്ഛാശക്തി നേടുന്നതിന് നടപടി വേണമെന്നും യൂണിസെഫ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയനിലെ ഇതര ദേശീയരായ മാതാപിതാക്കളുള്ള കുട്ടികള്‍ ദാരിദ്ര്യത്തില്‍ ജീവിക്കാനുള്ള സാധ്യത 2.4 മടങ്ങ് കൂടുതലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

Eng­lish Summary:
One in five chil­dren in rich coun­tries is in pover­ty; UNICEF says that Britain and France are lag­ging behind in the pover­ty rate

You may also like this video:

Exit mobile version