Site icon Janayugom Online

പൂക്കോട് വെറ്ററിനറി കോളജ്: വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്തു

പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ 2023ൽ നടന്ന റാഗിങിന്റെ പേരിൽ പുറത്താക്കിയ രണ്ട് വിദ്യാര്‍ത്ഥികളുടെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു. സിദ്ധാർത്ഥന്റെ മരണത്തിന് പിന്നാലെയാണ് വിദ്യാർഥികൾക്കെതിരെ നേരത്തെയുള്ള കേസിൽ നടപടിയെടുത്തത്. തുടർന്നാണ് നാലാംവർഷ വിദ്യാർത്ഥികളായ അമരേഷ് ബാലിയും അജിത് അരവിന്ദാക്ഷനും സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ വർഷം ഈ വിദ്യാർത്ഥികൾ മറ്റൊരു വിദ്യാർത്ഥിയെ റാഗ് ചെയ്തതായി ആരോപണം ഉയർന്നെങ്കിലും അന്വേഷണത്തിൽ ഇവർക്കെതിരെ തെളിവുകളോ പരാതിയോ ആൻറി റാഗിങ് സമിതിക്ക് ലഭിച്ചിരുന്നില്ല. റാഗ് ചെയ്യപ്പെട്ടതായി ആരോപിക്കപ്പെട്ട വിദ്യാർത്ഥിയും പരാതിയും നൽകിയിരുന്നില്ല. എന്നാൽ സിദ്ധാർത്ഥന്റെ മരണത്തിന് പിന്നാലെ പഴയ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഈ വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയായിരുന്നു.

നേരത്തെയും ഇത്തരം സംഭവങ്ങൾ ഇവിടെ നടക്കാറുണ്ടെന്ന് വരുത്തി തീർത്ത് സിദ്ധാർത്ഥന്റെ മരണത്തിലുള്ള റിപ്പോർട്ടിന് കൂടുതൽ ബലം നൽകാനാണ് ആന്റി റാഗിങ് സമിതി ശ്രമിച്ചതെന്നായിരുന്നു ഹർജിക്കാരുടെ വാദം. തുടർന്നാണ് വിദ്യാർത്ഥികളുടെ ഇരുവരുടെയും സസ്പെൻഷന് സ്റ്റേ ചെയ്ത് കോടതി ഇടക്കാല ഉത്തരവിട്ടത്. ആന്റി റാഗിങ് കമ്മിറ്റിയോട് റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

Eng­lish Sum­ma­ry: Pookode Vet­eri­nary Col­lege: Sus­pen­sion of stu­dents stayed
You may also like this video

Exit mobile version