Site icon Janayugom Online

പ്രത്യുഷാ ഗരിമെല്ലയെ ആത്മഹത്യയിലേക്ക് നയിച്ചത് കടുത്ത വിഷാദരോഗം

ഫാഷന്‍ ഡിസൈനറായ പ്രത്യുഷാ ഗരിമെല്ലയെ ആത്മഹത്യയിലേക്ക് നയിച്ചത് കടുത്ത വിഷാദരോഗമെന്ന് പൊലീസ്. പ്രത്യുഷയുടെ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഈ മാസം 11 നാണ് പ്രത്യുഷയെ ഗരിമെല്ലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൈദരാബാദിലുള്ള പ്രത്യുഷയുടെ വസ്ത്രശാലയ്ക്കുള്ളിലുള്ള ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപത്തു നിന്ന് കാര്‍ബണ്‍ മോണോക്സൈഡ് സിലിണ്ടറും പൊലീസ് കണ്ടെത്തിയിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഈ ജീവിതമല്ല താന്‍ ആഗ്രഹിച്ചതെന്നും മാതാപിതാക്കള്‍ക്ക് ബാധ്യതയായിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് ആത്മഹത്യാകുറിപ്പില്‍ എഴുതിയിരിക്കുന്നത്. ഓരോ ദിവസവും താന്‍ കരയുകയാണ്. മാതാപിതാക്കളോടും സുഹൃത്തുക്കളോടും തന്നെ സ്നേഹിക്കുന്നവരോടുമെല്ലാം മാപ്പ് ചോദിക്കുന്നുവെന്നും ആത്മഹത്യാകുറിപ്പിലുണ്ട്.

Eng­lish summary;Pratyusha Garimel­la’s depres­sion led to her suicide

You may also like this video;

Exit mobile version