Site icon Janayugom Online

ക്യൂബയെ ഭീകരവദ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതില്‍ വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധം

ഭീകരവാദം പ്രോത്സഹാപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ക്യൂബയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട അമേരിക്കയില്‍ വൈറ്റ് ഹൗസിന് മുന്നില്‍ വലിയ പ്രതിഷേധം.അമേരിക്കയിലെ 30 നഗരങ്ങളില്‍ നടക്കുന്ന ക്യൂബന്‍ഐക്യദാര്‍ഢ്യ വാരാചരണത്തിന്‍റെ സമാപന ദിനത്തിലായിരുന്നു പ്രതിഷേധം. 

ക്യൂബയോടുള്ള ജോ ബൈഡന്‍ സര്‍ക്കാരിന്‍റെ നയത്തെ വിമര്‍ശിച്ചായിരുന്നു പ്രചരണം. ക്യൂബയെ അനുകൂലിക്കുന്ന നൂറിലധികം സംഘടനകള്‍ പെങ്കെടുത്തു. ക്യൂബക്കെതിരായ വിദ്വേഷ പ്രചരണങ്ങളും പതിറ്റാണ്ടുകളായി തുടര്‍ന്ന് വരുന്ന ഉപരോധവും പിന്‍വലിക്കണമെന്നും പ്രതിഷേധിക്കുന്നവര്‍ ആവശ്യപ്പെട്ടു.

കൊളംബിയയിലും,ബൊഗോട്ടയിലെ യുഎസ് എംബസിക്ക് മുന്നിലും പ്രതിഷേധമുണ്ടായി. ക്യൂബയെ ഭീകരവാദത്തിന്‍റെ പ്രചാരകര്‍ എന്ന നിലയില്‍ യുഎസ് അവതരിപ്പിക്കുതിനെ ശക്തമായി എതിര്‍ക്കുന്നു.

നിരവധി മാര്‍ഗങ്ങളില്‍ ഉപരോധം ഏര്‍പ്പെടുത്തി ക്യൂബന്‍ ജനതക്കെതിരെ സാമ്പത്തിക യുദ്ധം നടത്തുന്നതിനെയും അവര്‍ അപലപിച്ചു.അധികാരമേറ്റയുടനെ യു.എസും ക്യൂബയും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതില്‍ ബരാക് ഒബാമ ഭരണകൂടം നടത്തിയ സുപ്രധാന മുന്നേറ്റങ്ങളെ ഡൊണാള്‍ഡ് ട്രംപ് പിന്നീട് അട്ടിമറിച്ചിരുന്നു.

Eng­lish Summary:
Protest in front of the White House over the inclu­sion of Cuba in the list of ter­ror­ist countries

You may also like this video:

Exit mobile version