Site icon Janayugom Online

റേഷൻകടകളിൽ ക്യൂ ആർ കോഡ് സ്കാൻ വരുന്നു

retail ration

സ്മാർട്ട് ഫോണുപയോഗിച്ച് ക്യുആർകോഡ് സ്കാൻചെയ്ത് ഭക്ഷ്യധാന്യത്തിന്റെ പണം നൽകാനുള്ള സൗകര്യം എല്ലാ റേഷൻകടകളിലും നിലവിൽ വരുന്നു. പണമിടപാട് പൂർണമായും ഡിജിറ്റലാക്കാൻ ഭക്ഷ്യവകുപ്പാണു നടപടി തുടങ്ങുന്നത്. റേഷൻവ്യാപാരികളുടെ കമ്മിഷൻ നൽകുന്ന അക്കൗണ്ടുമായി ബന്ധിപ്പിച്ചാകും ഡിജിറ്റൽ ഇടപാട്. സംസ്ഥാനത്ത് 14,257 കടകളാണുള്ളത്. അതിൽ 40 ശതമാനത്തോളം കടകളിൽ വ്യാപാരികൾ സ്വന്തംനിലയ്ക്ക് ഡിജിറ്റൽ ഇടപാടിനു സൗകര്യമൊരുക്കിയിട്ടുണ്ട്. ബാക്കിയുള്ളവർ നേരിട്ടു പണം വാങ്ങുകയാണ്. ഇവരെക്കൂടി യൂണിഫൈഡ് പേമെന്റ് ഇന്റർഫെയ്സ് (യുപിഐ) ഇടപാടിനു പ്രാപ്തരാക്കി റേഷൻപണമിടപാട് പൂർണമായും ഡിജിറ്റലാക്കുകയാണു ലക്ഷ്യം.

ക്യുആർകോഡിന്റെ സ്റ്റിക്കർ കടകളിൽ പതിച്ചാൽ മാത്രം മതി. അധിക ചെലവൊന്നും വരാത്തതിനാൽ പദ്ധതി താമസിയാതെ നടപ്പാക്കും. ഡിജിറ്റൽ ഇടപാടു വന്നാലും പണംസ്വീകരിച്ചും റേഷൻവിതരണം തുടരും. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ ഭക്ഷ്യവകുപ്പ് റേഷൻവ്യാപാരി സംഘടനാ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. ഭക്ഷ്യഭദ്രതാ നിയമമനുസരിച്ച് റേഷൻവിതരണം നേരത്തേ ഇ‑പോസ് യന്ത്രങ്ങൾവഴി ഓൺലൈനാക്കിയിരുന്നു. എന്നാൽ, പണമിടപാടു പൂർണമായും ഓൺലൈനിലേക്കു മാറ്റാൻ കഴിഞ്ഞിരുന്നില്ല. 

Eng­lish Sum­ma­ry: QR code scan is com­ing in ration shops

You may also like this video

Exit mobile version