മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന് വേലിക്കകത്ത് വീട് വിട നൽകി. അദ്ദേഹത്തിന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇപ്പോൾ ആലപ്പുഴ ഡി സി ഓഫീസിലേക്ക് നീങ്ങുകയാണ്. സമയക്രമം പാലിക്കുന്നതിനായി ഡി സി ഓഫീസിലെ പൊതുദർശന സമയം ചുരുക്കിയിട്ടുണ്ട്. തുടർന്ന് ആലപ്പുഴ ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം നടത്തും. അതിനുശേഷം, അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം വലിയ ചുടുകാട്ടിൽ മൃതദേഹം സംസ്കരിക്കും. തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഭിവാദ്യം അർപ്പിക്കാനുമായി ആയിരക്കണക്കിന് ജനങ്ങളാണ് തടിച്ചുകൂടിയിരിക്കുന്നത്.
വീട്ടിൽ നിന്ന് മടങ്ങി വിഎസ്; വിലാപയാത്ര ആലപ്പുഴ ഡി സി ഓഫീസിലേക്ക്

