Site icon Janayugom Online

ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ്

സംസ്ഥാനത്ത് ഉള്‍പ്പെടെ ക്രൈസ്തവ സമൂഹത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ ബിജെപി നേതൃത്വം ശ്രമിക്കുന്നതിനിടെ ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് ചീഫ് മോഹന്‍ ഭഗവത് രംഗത്ത്.

ഗോവിന്ദ് മഹാരാജിന്റെ സമാധി ദിനത്തോടനുബന്ധിച്ച്നടത്തിയപരിപാടിയില്‍സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.സമൂഹത്തിലെ ഹിന്ദുക്കളുടെ ദയനീയാവസ്ഥ മുതലെടുത്ത് അവരെ മതം മാറ്റാനാണ് ക്രിസ്ത്യാനികള്‍ ശ്രമിച്ചതെന്ന് ഭാഗവത് പറഞ്ഞു.പ്രദേശവാസികളുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതില്‍ സമൂഹം പരാജയപ്പെടുമ്പോഴാണ് മിഷണറി സംഘങ്ങള്‍ അവരുടെ അവസ്ഥ മുതലെടുക്കുന്നതെന്നും ആര്‍എസ്എസ് തലവന്‍ പറഞ്ഞതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

മിഷണറിമാരുടെ മതപരമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാത്ത ഹിന്ദുവിന്റെ അവസ്ഥ മുതലെടുത്താണ് അവര്‍ മതം മാറ്റത്തിന് ആക്കം കൂട്ടുന്നതെന്നും ഭാഗവത് അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് പോയ മധ്യപ്രദേശിലെ ഒരു ഗ്രാമം മുഴുവന്‍ ആര്‍എസ്എസ് ഇടപെട്ട് ഘര്‍വാപസി നടത്തിയെന്നും അദ്ദേഹം പറഞ്ഞു.പക്ഷെ നമ്മുടെ പൂര്‍വ്വികര്‍ ഇത്തരം മതം മാറ്റ രീതികളെ പ്രോത്സാഹിപ്പിക്കുന്നില്ല.

അതുകൊണ്ട് തന്നെ വിദേശത്ത് ചെന്ന് നമ്മുടെ വിശ്വാസം പ്രചരിപ്പിക്കേണ്ട ആവശ്യം നമുക്കില്ല. ആര്‍എസ്എസിന്റെ തന്നെ കല്യാണ്‍ ആശ്രമത്തിന്റെ സഹായത്തോടെ 150 വര്‍ഷങ്ങള്‍ക്ക് ശേഷം മധ്യപ്രദേശിലെ ഒരു ഗ്രാമത്തെ മുഴുവന്‍ ക്രിസ്ത്യന്‍ മതത്തില്‍ നിന്ന് ഹിന്ദുമതത്തിലേക്ക് തിരിച്ച് കൊണ്ട് വരാന്‍ നമുക്കായിമോഹന്‍ ഭഗവത് കൂട്ടിചേര്‍ത്തു. ആര്‍എസ്എസ് ചീഫിന്‍റെ ഈ പ്രസ്താവന ബിജെപിക്ക് വന്‍ പ്രതിരോധമാണ് സൃഷ്ടിച്ചിരിക്കുന്നത്

Eng­lish Summary:RSS strong­ly crit­i­cizes Chris­t­ian missionaries

You may also like this video:

Exit mobile version