Site icon Janayugom Online

ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി മരിയപോളിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

സാധാരണ ജനങ്ങളെ ഒഴിപ്പിക്കാൻ തെക്കുകിഴക്കൻ ഉക്രെയ്നിലെ തുറമുഖ നഗരമായ മരിയപോളിൽ വെടിനിർത്തൽ പ്രഖ്യാപിച് റഷ്യ. പ്രാദേശിക സമയം വൈകിട്ട് ഒൻപത് വരെയാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്.

വെടിനിർത്തൽ ധാരണ പാലിക്കാതെ ആക്രമണം തുടർന്നതോടെ ഇന്നലെ മാറ്റിവച്ച ഒഴിപ്പിക്കൽ നടപടിയാണ് ഇന്ന് വീണ്ടും ആരംഭിക്കുന്നത്. നഗരത്തിലെ മൂന്ന് മേഖലകളിൽനിന്ന് മുൻനിശ്ചയിച്ച റൂട്ടുകളിൽ ബസിലാണ് ആളുകളെ ഒഴിപ്പിക്കുന്നത്.

എന്നാൽ റെഡ് ക്രോസിന്റെ നേതൃത്വത്തിലുള്ള വാഹനവ്യൂഹത്തിനൊപ്പം ബസുകൾക്ക് പിന്നിലായി യാത്ര ചെയ്യാം. കാറുകളിൽ എല്ലാ സീറ്റുകളിലും യാത്രക്കാർ ഉണ്ടായിരിക്കണം. റഷ്യ ഉക്രെയ്ൻ രണ്ടാംവട്ട ചർച്ചയിലുണ്ടായ ധാരണയനുസരിച്ചായിരുന്നു താല്‍കാലിക വെടിനിർത്തൽ.

നാലരലക്ഷം ജനസംഖ്യയുള്ള മരിയപോൾ ദിവസങ്ങളായി റഷ്യയുടെ ഉപരോധം നേരിടുകയാണ്. നിരന്തരമുള്ള ഷെല്ലാക്രമണങ്ങളില്‍നിന്ന് ആശുപത്രികളെയും നഴ്സറികളെയും പോലും ഒഴിവാക്കുന്നില്ല. നിലവില്‍ ഭക്ഷണവും വെള്ളവും വൈദ്യുതിയുമില്ലാതെ നഗരവാസികൾ ദുരിതത്തിലാണ്.

eng­lish summary;Russia announces cease­fire in Mari­a­Paul to evac­u­ate people

you may also like this video;

Exit mobile version