Site iconSite icon Janayugom Online

കീവിൽ റഷ്യ നടത്തിയത് കൂട്ടകൊല; 900ത്തിലേറെ മൃതദേഹം കണ്ടെത്തി

ഉക്രെയ്ൻ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 900ത്തിലേറെ പേര്‍. 900ത്തിലേറെ സാധാരണക്കാരുടെ മൃതദേഹം കണ്ടെത്തിയതായി ഉക്രെയ്ൻ പൊലീസ് അറിയിച്ചു. ബുച്ചയിൽനിന്ന് മാത്രം 350ലേറെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

അതിനിടെ ഖർകീവിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ ഏഴുമാസം പ്രായമുള്ള കുട്ടിയടക്കം 10 പേർ മരിച്ചു. 50 ലക്ഷം ഉക്രെയ്നികൾ ഇതുവരെ പലായനം ചെയ്തെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി റഷ്യയെ പ്രഖ്യാപിക്കണമെന്ന് വ്ളാഡിമിർ സെലൻസ്കി അമേരിക്കയോട് ആവശ്യപ്പെട്ടു.

Eng­lish summary;Russia mas­sacre in Kiev; More than 900 bod­ies were found

You may also like this video ;

Exit mobile version