യുക്രെയ്ൻ നഗരമായ സുമേയിൽ റഷ്യയുടെ മിസൈൽ ആക്രമണത്തില്‍ 21 പേർ കൊല്ലപ്പെട്ടു. 7 കുട്ടികൾ അടക്കം 83 പേർക്ക് പരുക്കേറ്റു. ഓശാന ദിനത്തിൽ പള്ളിയിൽ പോകുന്നതിനിടെയായിരുന്നു ആക്രമണം. ഈ വർഷത്തെ ഉക്രെയ്നിലെ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിതെന്ന് വ്‌ലാദിമർ സെലെൻസ്കി പറഞ്ഞു. ലോക നേതാക്കൾ റഷ്യക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു. ഓശാന ഞായർ ആഘോഷിക്കാൻ ആളുകൾ ഒത്തുകൂടിയിരിക്കെ രാവിലെ 10:15 നാണ് മിസൈൽ ആക്രമണം ഉണ്ടായത്. നഗരമധ്യത്തിൽ രണ്ട് മിസൈലുകളാണ് പതിച്ചത്.
യുക്രെയ്നിൽ റഷ്യയുടെ മിസൈൽ ആക്രമണം; 21 പേർ കൊല്ലപ്പെട്ടു

