Site iconSite icon Janayugom Online

നീന്തല്‍ക്കുളത്തില്‍ സജന്‍ മെഡല്‍വാരി; 200 മീറ്റര്‍ ഫ്രീസ്റ്റൈലിലും 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോക്കിലും വെങ്കലം

38-ാമത് ദേശീയ ഗെയിംസില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് ഇരട്ടി മധുരം നല്‍കി സജന്‍ പ്രകാശ്. ഹല്‍ദ്വാനിയിലെ ഇന്ദിരാഗാന്ധി സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന നീന്തലില്‍ 200 മീറ്റര്‍ ഫ്രീസ്റ്റൈലിലും 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോക്കിലും സജന്‍ വെങ്കലം നേടി. കഴിഞ്ഞ തവണ ഈ ഇനങ്ങളില്‍ യഥാക്രമം വെള്ളി, സ്വര്‍ണം നേടിയിരുന്നു. 

200 മീറ്റർ ഫ്രീ സ്റ്റൈലിൽ ഒരു മിനിറ്റ് 53.73 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സാജൻ മൂന്നാമതെത്തിയത്. ഈ ഇനത്തിൽ ക­ർ­ണാ­ടകയുടെ ശ്രീഹരി നടരാജനും എസ് അനിഷ് ഗൗഡയും യഥാക്രമം സ്വർണവും വെള്ളിയും നേടി. 100 മീറ്ററില്‍ സജന്‍ സമയം 54.52 സെക്കൻഡില്‍ ഫിനിഷ് ചെയ്തു. തമിഴ്‌­നാടിന്റെ രോഹിത് ബെനഡിക്ടണിന് സ്വ­ര്‍ണം. മഹാരാഷ്ട്രയുടെ ആംബ്രെ മി­ഹ­റിനാണ് വെള്ളി.

200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലില്‍ ഒരു മിനിറ്റ് 57 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഫൈനലിലെത്തിയത്. 100 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ 54.86 സെക്കന്‍ഡിലായിരുന്നു ഫിനിഷ്. 2026ലെ ഏഷ്യൻ ഗെയിംസാണ്‌ ലക്ഷ്യമെന്നും സാജൻ പറഞ്ഞിരുന്നു. ദേശീയ ഗെ­യിംസ് ചരിത്രത്തില്‍ കേരളത്തിനുവേ­ണ്ടി ഏറ്റവും അധികം മെഡല്‍ നേടിയ താ­രമാണ് സജന്‍. ദേശീയ ഗെയിംസില്‍ 26 മെഡല്‍ സ്വന്തമായുണ്ട്. 

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ കേരളത്തിന്റെ വിദര്‍ശ കെ വിനോദ് ഫൈനലിന് യോഗ്യത നേടി. 633 പോയിന്റോടെ നാലാമതായാണ് വിദര്‍ശ യോഗ്യത നേടിയത്. ഖോ-ഖോയില്‍ രണ്ടാം മത്സരത്തില്‍ കേരള പുരുഷ ടീം മഹാരാഷ്ട്രയോടു തോറ്റു. 36–47നായിരുന്നു പരാജയം.

Exit mobile version