Site iconSite icon Janayugom Online

ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

ജമ്മുകശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷ സേന രണ്ട് ഭീകരരെ വധിച്ചു. ജമ്മുകാശ്മീരിലെ സാകുറയിലാണ് സംഭവം ഉണ്ടായത്. ലക്ഷര്‍ ഇ തൊയ്ബ ഭീകരനാണ് കൊലപ്പെട്ടത്. ഇവിടെ നിന്ന് രണ്ട് തോക്കുകള്‍ കണ്ടെടുത്തു. ജമ്മുകാശ്മീരിലെ കുല്‍ഗ്രാമിലും ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

പൊലീസ് കോണ്‍സ്റ്റബിള്‍,മൂന്ന് സൈനികര്‍,രണ്ട് പ്രദേശവാസികള്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. സെഹ്പുരയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഭീകരര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വീടുകള്‍ അടക്കം വളഞ്ഞാണ് സംയുക്ത സേന പരിശോധന നടത്തിയത്.ഭീകരര്‍ വെടിവെയ്ക്കുകയും ഗ്രനേഡുകള്‍ എറിയുകയും ചെയ്തു. 

ENGLISH SUMMARY:Security forces clash with mil­i­tants in Jam­mu and Kash­mir; Two ter­ror­ists were killed
You may also like this video

Exit mobile version