Site icon Janayugom Online

വേനൽ മഴയിൽ ഗണ്യമായ കുറവ്

rain

വേനൽ മഴയുടെ ലഭ്യതയിൽ സംസ്ഥാനത്ത് വലിയ കുറവ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് 61 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാർച്ച് ഒന്ന് മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് ആകെ ലഭിച്ചത് 49.4 മില്ലിമീറ്റർ മഴയാണ്. സാധാരണ നിലയിൽ 127.4 മില്ലി മീറ്റർ മഴ വരെ ലഭിക്കേണ്ടതാണ്.
കോട്ടയം ജില്ലയിൽ മാത്രമാണ് വേനൽ മഴ ഭേദപ്പെട്ട നിലയിൽ ‌ലഭിച്ചിട്ടുള്ളത്. മാർച്ച് ഒന്നുമുതൽ കോട്ടയത്ത് 150.3 മില്ലി മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. സാധാരണ നിലയെക്കാൾ 13 ശതമാനത്തിന്റെ കുറവ്. പത്തനംതിട്ട (146.3), ആലപ്പുഴ(119) ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും വേനൽ മഴയുടെ ലഭ്യത 100 മില്ലി മീറ്ററിലും താഴെയാണ്. എറണാകുളം (77.7) ജില്ലയിൽ വേനൽ മഴ 42 ശതമാനവും തിരുവനന്തപുരത്ത് (99.6) 32 ശതമാനവും കുറവ് രേഖപ്പെടുത്തി.

മഴ ഏറ്റവും കുറവ് മലപ്പുറം (2.5) ജില്ലയിലാണ്. ഇവിടെ 99 ശതമാനം മഴക്കുറവ് അനുഭവപ്പെട്ടപ്പോൾ കോഴിക്കോട് (4.7) 95, കാസർകോട് (3.1) 94, കണ്ണൂർ(5.7) 90 , ഇടുക്കി (32.2) 82, പാലക്കാട് (16.1) 83, തൃശൂർ (19.7) 79, കൊല്ലം (70) 60, വയനാട്(39.4)58 ശതമാനം എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ മഴയുടെ ലഭ്യത. വേനൽ മഴയുടെ ലഭ്യത ലക്ഷദ്വീപിൽ 12.8 മില്ലി മീറ്ററും കേന്ദ്രഭരണ പ്രദേശമായ മാഹിയിൽ 12.4 ഉം ആണ്.

Eng­lish Sum­ma­ry: Sig­nif­i­cant decrease in sum­mer rainfall

You may also like this video

Exit mobile version