ഗാനമേള വേദികളിൽ 55 വർഷം പിന്നിട്ട മുതിർന്ന ഗായകൻ ചന്ദ്രശേഖറിന് തലസ്ഥാന നഗരിയുടെ സ്നേഹാദരം.‘പാട്ടിന്റെ വഴിയിൽ അരനൂറ്റാണ്ട് ’ എന്ന പേരിൽ ചലച്ചിത്ര ഗാനരചയിതാവ് അജയ് വെള്ളരിപ്പണ ഗ്രൂപ്പ് ഗായകരും ചേർന്നൊരുക്കിയ സ്നേഹാദരവ് ഫെബ്രുവരി 25 ചൊവ്വാഴ്ച വൈകുന്നേരം 5. 30‑ന് തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ നടന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര സംവിധായകനും സംഗീതജ്ഞനുമായ രാജസേനൻ നിർവഹിച്ചു.
ചലച്ചിത്ര സംവിധായകൻ ജോളിമസ്, ഗാനരചയിതാവും, ഗായകനുമായ അജയ് വെള്ളരിപ്പണ, ചലച്ചിത്ര താരങ്ങളായ ദീപാ സുരേന്ദ്രൻ, ഹരി സർഗ്ഗം, ഫിലിം പി. ആർ.ഒ.യും കേന്ദ്ര സെൻസർ ബോർഡ് അംഗവുമായ അജയ് തുണ്ടത്തിൽ, കലാ-സാംസ്കാരിക പ്രവർത്തകരായ എം.എച്ച്. സുലൈമാൻ, ഗോപൻ ശാസ്തമംഗലം, ജീവകാരുണ്യ പ്രവർത്തകൻ വിനയചന്ദ്രൻ നായർ, മാധ്യമപ്രവർത്തകൻ റഹീം പനവൂർ, ശങ്കർ ഋഷിമംഗലം തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് അജയ് വെള്ളരിപ്പണയുടെ നേതൃത്വത്തിൽ പ്രശസ്ത ഗായകർ അവതരിപ്പിച്ച ഗാനസന്ധ്യ ‘ചന്ദ്രോദയം — 2025’ അരങ്ങേറി