Site icon Janayugom Online

സമരം തുടരുന്ന പിജി ഡോക്ടർമാർക്കെതിരെ കർശന നടപടി : മന്ത്രി വീണാ ജോർജ്

കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം താളം തെറ്റിക്കുന്ന വിധത്തിൽ സമരം തുടരുന്ന ഒരുവിഭാഗം പിജി ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. പിജി ഡോക്ടർമാരുമായി രണ്ട് തവണ ചർച്ച നടത്തിയിരുന്നു. ഒന്നാംവർഷ പി ജി പ്രവേശനം നേരത്തെ നടത്തണമെന്നതാണ് സമരത്തിന്റെ ആവശ്യം. ഇത് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

സംസ്ഥാനത്തിന് ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ല. എന്നാൽ പി ജി ഡോക്ടർമാരുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഒന്നാം വർഷ വിദ്യാർത്ഥികളുടെ അലോട്ട്മെന്റ് നടക്കുന്നതുവരെയുള്ള കാലയളവിലേക്ക് എൻഎജെആർമാരെ നിയമിക്കുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. ഇതിൽ നടപടിയാവകുകയും ചെയ്തു. എന്നാൽ ഒരു വിഭാഗം പി ജി ഡോക്ടർമാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും നോൺ കോവിഡ് ചികിത്സയിലും മനപൂർവം തടസം സൃഷ്ടിക്കുന്ന സാഹചര്യമാണുള്ളത്.സർക്കാർ വളരെ അനുഭാവപൂർണമായ നിലപാടാണ് പിജി ഡോക്ടർമാരുടെ കാര്യത്തിൽ എടുത്തിട്ടുള്ളത്. കോടതിയുടെ മുന്നിലുള്ള വിഷയത്തിൽ സർക്കാരിന് ഇടപെടാൻ പരിമിതികളുണ്ട്. ജനങ്ങളുടെ ചികിത്സ മുടക്കുന്ന തരത്തിലുള്ള സമരത്തിൽ നിന്നും പിന്മാറണം. അല്ലാത്തവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കർശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
eng­lish summary;Strict action against PG doc­tors who con­tin­ue to strike: Min­is­ter Veena George
you may also like this video;

Exit mobile version