Site icon Janayugom Online

നീറ്റ് ഭീതി: തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

നീറ്റ് പരീക്ഷയിലെ പരാജയഭീതിയെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ ഒരു വിദ്യാര്‍ത്ഥിനി കൂടി ജീവനൊടുക്കി. അരിയല്ലൂര്‍ ടി പെരൂര്‍ സാത്തംപാടി കരുണാനിധിയുടെ മകള്‍ കനിമൊഴിയാണ് ജീവനൊടുക്കിയത്. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നീറ്റ് പരീക്ഷയില്‍ പരാജയപ്പെടും എന്ന ഭീതിയിലായിരുന്നു കനിമൊഴിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

മൂന്ന് ദിവസം മുമ്പ് സേലത്ത് നീറ്റ് പരീക്ഷ പേടിയില്‍ മറ്റൊരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നു. സേലം മേട്ടൂര്‍ സ്വദേശി ധനുഷാണ് ആത്മഹത്യ ചെയ്തത്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് ധനുഷ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. 

നീറ്റ് പരീക്ഷയില്‍ നിന്ന് തമിഴ്നാടിനെ ഒഴിവാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം നിയമസഭ നിയമം പാസാക്കിയിരുന്നു. പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്ക് അടിസ്ഥാനമാക്കി മെഡിക്കല്‍ പ്രവേശനം നടത്തുന്ന രീതിയിലാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. 

Eng­lish Sum­ma­ry : stu­dent com­mit­ted sui­cide in fear of fail­ing in neet exam

You may also like this video :

Exit mobile version