അറസ്റ്റ് വാറണ്ട് ഉള്ളപ്പോള്‍ ഐസി ബാലകൃഷ്ണന്‍ ഒളിവില്‍ കഴിയുന്നത് സ്വഭാവികമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.അര്‍ബന്‍ സഹകരണ ബാങ്കില്‍ നിയമനത്തിന് ഐസി 15 ലക്ഷം വാങ്ങിയെന്ന ആരോപണത്തില്‍ സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രം നടപടിയെന്നും പ്രതികരണം.
എന്‍ എം വിജയന്റെ കുംടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വം ഉണ്ടെന്നും സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.അതേസമയം ഐസി ബാലകൃഷ്ണനുവേണ്ടി 15 ലക്ഷം ഓഫീസ് സ്റ്റാഫ് കോഴ വാങ്ങിയ സംഭവത്തിൽ ഒത്തുതീർപ്പിന് ശ്രമം. ബെന്നി കൈനിക്കൽ പണം തിരിച്ചുനൽകാമെന്ന് പറഞ്ഞതായും സ്ഥലമിടപാടിന് വാങ്ങിയതാണ് എന്ന് പറഞ്ഞാൽ ഒത്തുതീർപ്പാക്കാം എന്നാണ് ധാരണയെന്ന് പരാതിക്കാരനും പറയുന്നു

