Site icon Janayugom Online

കെജ്രിവാളിനേയും ആംആദ്മി പാര്‍ട്ടിയേയും പ്രതിരോധത്തിലാക്കി സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി സുകേഷ് ചന്ദ്രശേഖരന്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിനേയും,ആംആദ്മി പാര്‍ട്ടിയേയും പ്രതിരോധത്തിലാക്കി സാമ്പത്തിക തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖരന്‍ വീണ്ടും കത്ത് അയച്ചിരിക്കുന്നു.താന്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്നു തെളിയിച്ചാല്‍ തൂക്കികൊല്ലമെന്നും മറിച്ചാണെങ്കില്‍ കെജിരിവാള്‍ രാജിവെയ്ക്കണമെന്നും പറഞ്ഞാണ് വെല്ലവിളിച്ചിരിക്കുന്നത്.

ജയിലില്‍ കഴിയുന്ന ഡല്‍ഹി മന്ത്രി സത്യേന്ദ്രജെയിന്‍,കെജ്രിവാള്‍ എന്നിവര്‍ക്കെതിരേയാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.അഴിമതി നിരോധന നിയമത്തിനും കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിനും കീഴിൽ നിരവധി അഴിമതി, വഞ്ചന കേസുകൾ നേരിടുന്ന ചന്ദ്രശേഖർ,ഡൽഹി എൽജി വിനയ് കുമാർ സക്‌സേനയ്ക്ക് അയച്ച കത്തിലാണ് എഎപിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഈ പരാമർശങ്ങൾ നടത്തിയത്.കെജ്‌രിവാൾജി, ഡൽഹി എൽജിയോട് ഞാൻ ഉന്നയിച്ച ഏതെങ്കിലും പ്രശ്‌നങ്ങൾ നിങ്ങളും നിങ്ങളുടെ കൂട്ടാളികളും പറയുന്നത് പോലെ തെറ്റാണെന്നു തെളിഞ്ഞാൽ, നിയമപ്രകാരമുള്ള ഏത് നടപടിക്കും ഞാൻ തയ്യാറാണ്.

എന്നാൽ പരാതിയിൽ ഒരെണ്ണം പോലും തെളിയിക്കപ്പെടാതിരുന്നാല്‍ അത് ഏറ്റെടുക്കാനുള്ള ധൈര്യം നിങ്ങൾക്കും ഉണ്ട് നിങ്ങൾ എന്നെന്നേക്കുമായി രാഷ്ട്രീയത്തിൽ നിന്ന് രാജിവെക്കുകയും വിരമിക്കുകയും ചെയ്യണം.ഇതെല്ലാം തെറ്റാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ, നിങ്ങളുടെ അഭിപ്രായത്തിൽ, സിബിഐയുടെ സമ്പൂർണ്ണ അന്വേഷണം സ്വാഗതം ചെയ്യുന്നതായി കത്തില്‍ പരാമര്‍ശിക്കുന്നു,എഎപിയെക്കുറിച്ചുള്ള സത്യം പുറത്തുവരുന്നതിന് മുമ്പ് സമ്മർദ്ദം വളരെ കൂടുതലായതിനാൽ എന്തെങ്കിലും അനാവശ്യ സംഭവങ്ങൾ നടന്നേക്കാമെന്നതിനാൽ അടിയന്തര സിബിഐ അന്വേഷണത്തിന് നിർദ്ദേശം നൽകണമെന്നും എഫ്‌ഐആർ ഫയൽ ചെയ്യാൻ എന്നെ അനുവദിക്കണമെന്നും ഡല്‍ഹി എൽജിക്ക് അയച്ച കത്തില്‍ പറയുന്നു.

ഡൽഹി എൽജിക്ക് നൽകിയ പരാതി പരസ്യമായതിനെ തുടർന്ന് എഎപി നേതാവ് സത്യേന്ദർ ജെയിനും തിഹാർ ജയിൽ മുൻ ഡിജിയും (പ്രിസൺസ്) തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കത്ത് മാധ്യമങ്ങളിൽ റിലീസ് ചെയ്തതിന് ശേഷം, കഴിഞ്ഞ രണ്ട് ദിവസമായി സത്യേന്ദർ ജെയിനിനും ജയിൽ ഡിജി സന്ദീപ് ഗോയലിനും വേണ്ടി ജയിൽ ഭരണകൂടത്തിൽ നിന്ന് എനിക്ക് കടുത്ത ഭീഷണിയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ദക്ഷിണേന്ത്യയിൽ പാർട്ടിയുടെ സുപ്രധാന സ്ഥാനം വാഗ്ദാനം ചെയ്ത് 50 കോടി രൂപ ആം ആദ്മി പാർട്ടിക്ക് നൽകിയെന്ന് നേരത്തെ ആരോപിച്ചിരുന്നു. താന്‍ രാജ്യത്തെ ഏറ്റവും വലിയ കള്ളനാണെങ്കിൽ പിന്നെ എന്തിനാണ് 2016ൽ സത്യേന്ദ്ര ജെയിനിന്റെ അസോലയിലെ ഫാമിൽ കൈലാഷ് ഗഹ്ലോട്ടിന്റെ സാന്നിധ്യത്തിൽ 50 കോടി രൂപ എത്തിച്ചത്, അതിനുശേഷം അതേ ദിവസം വൈകുന്നേരം കെജിരിയും, ജെയിനും എന്നെ സന്ദർശിച്ചിരുന്നു. ഞാൻ താമസിച്ചിരുന്ന ഭിക്കാജി കാമ സ്ഥലത്തെ ഹയാത്തിൽ അത്താഴത്തില്‍ പങ്കെടുത്തതും കത്തില്‍ പറയുന്നു

Eng­lish Sum­ma­ry: Sukesh Chan­drasekha­ran, accused in finan­cial fraud case, defends Kejri­w­al and Aam Aad­mi Party

You may also like this video:

Exit mobile version