അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പൊതുജനപിന്തുണ കുറഞ്ഞുവരുന്നതായി കാണിക്കുന്ന സര്‍വേഫലം പറുത്തുവിട്ട് Yahoo/YouGov. ട്രംപിനെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായാണ് 40 ശതമാനം അമേരിക്കക്കാരും കണക്കാക്കുന്നതെന്നാണ് സര്‍വേഫലം ചൂണ്ടിക്കാട്ടുന്നത്. ട്രംപിനെ അംഗീകരിക്കുന്നവരുടെ എണ്ണം വളരെ താഴ്ന്ന നിലയിലും അദ്ദേഹത്തെ എതിർക്കുന്നവരുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിലുമാണ് ഇപ്പോഴുള്ളതെന്നും സർവേ സൂചിപ്പിക്കുന്നു.
താങ്ങാനാവാത്ത സാമ്പത്തിക പ്രതിസന്ധി, കുടിയേറ്റക്കാർക്കെതിരായ അക്രമം, അധികാരമേറ്റതു മുതൽ ഉണ്ടായിട്ടുള്ള അതിക്രമങ്ങൾ എന്നിവയെല്ലാം വലിയ വിമർശനത്തിന് പാത്രമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മൂന്നിൽ ഒരാൾക്ക് മാത്രമാണ് ട്രംപിനോട് അനുകൂല നിലപാടുള്ളത്: 12 ശതമാനം പേർ അദ്ദേഹത്തെ മികച്ചവനായി കണക്കാക്കുന്നു, 21 ശതമാനം പേർ ശരാശരിയേക്കാൾ മികച്ചവനായി കണക്കാക്കുന്നതായും സർവേ ഫലം വ്യക്തമാക്കുന്നു.
മൊത്തത്തിൽ നോക്കിയാൽ, 53 ശതമാനം അമേരിക്കക്കാർ ട്രംപിനെ ഏറ്റവും വിജയകരമല്ലാത്ത പ്രസിഡന്റുമാരിൽ ഒരാളായാണ് കണക്കാക്കുന്നത്. വർധിച്ചുവരുന്ന വിമർശനങ്ങളും താഴുന്ന സപ്പോർട്ട് റേറ്റിങ്ങുകളും ട്രംപിനെയും അദ്ദേഹത്തിന്റെ അനുയായികളെയും പരിഭ്രാന്തരാക്കുന്നുണ്ട് എന്നാണ് നിരീക്ഷകർ സൂചിപ്പിക്കുന്നത്. 2026‑ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നും കോൺഗ്രസിന്റെ സമ്പൂർണ്ണ നിയന്ത്രണം നഷ്ടപ്പെടുമെന്നും അവർ ഭയക്കുന്നു.

