Site icon Janayugom Online

കൊലയ്ക്ക് ഗൂഢാലോചന നടത്തിയെന്ന് സംശയം: യുവാവിന്റെ കൈവിരലുകള്‍ വെട്ടിമാറ്റിയ സംഘത്തിനെതിരെ കേസ്

case

സുഹൃത്തിനെ കൊലപ്പെടുത്തിയവരുമായി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച്, യുവാവിന്റെ കൈവിലുകള്‍ സംഘം വെട്ടി. മൊഹാലിയില്‍ ആറ് മാസം മുമ്പ് നടന്ന കൊലപാതകത്തിലെ പ്രതി എന്ന് സംശയിച്ചാണ് സംഘം മൊഹാലി സ്വദേശിയായ ഹർദീപ് സിംഗിന്റെ കൈവിരലുകള്‍ സംഘം വെട്ടിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ പഞ്ചാബ് പൊലീസ് മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. 

ആറ് മാസം മുമ്പ് ബലോംഗി കോളനിയിൽ വെച്ച് ബണ്ടി എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. ജയിലിലായിരുന്ന ഇയാളുടെ സഹോദരൻ ഗൗരവ് എന്ന ഗോറി അടുത്തിടെയാണ് ജയിൽ മോചിതനായത്. ബണ്ടിയുടെ കൊലപാതകികളുമായി ബന്ധമുണ്ടെന്ന് കരുതിയാണ് ഗോറിയും സംഘവും ഹര്‍ദീപ് സിങ്ങിനെ ആക്രമിച്ചത്. ബദ്മജ്രയിലുള്ള സ്മശാനത്തിന് സമീപം വിളിച്ചുവരുത്തി, അവിടെവച്ച് ഒരു വടിവാളുപയോഗിച്ച് കൈവിരലുകള്‍ വെട്ടുകയായിരുന്നു. 

അക്രമികൾ ഇയാളുടെ മൊബൈൽ ഫോണും എടുത്തുകൊണ്ടുപോയതായും പൊലീസ് പറഞ്ഞു. കൈവെട്ടുന്നതിന്റെ വീഡിയോ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവച്ചതും ഇവരാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Sus­pect­ed of plot­ting to kill: Case filed against the group that cut off the fin­gers of the youth

You may also like this video

Exit mobile version