Site iconSite icon Janayugom Online

പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റുവരവിൽ തുടർച്ചയായ വർധനവ്: സിഎജി

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റുവരവിൽ തുടർച്ചയായ വർധനവുണ്ടായെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട്. 2019–20 ൽ 33,840 കോടിയും 2020–21ൽ 34,770 കോടിയും 2021–22ൽ 35,768 കോടിയുമാണ് വിറ്റുവരവെന്നും നിയമസഭയുടെ മേശപ്പുറത്തുവച്ച റിപ്പോർട്ടിൽ പറയുന്നു. 2022 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ റിപ്പോർട്ടാണിത്. 

സംസ്ഥാനത്തെ 131 പൊതുമേഖലാ സ്ഥാപങ്ങളിൽ 55 പൊതുമേഖലാ സ്ഥാപനങ്ങള്‍ 654.99 കോടി ലഭം നേടി. നാലു സ്ഥാപനങ്ങൾ ലാഭമോ നഷ്ടമോ ഉണ്ടാക്കിയില്ല. 63 സ്ഥാപനങ്ങളിൽ നഷ്ടമുണ്ടായി. മൂന്നു സ്ഥാപനങ്ങൾ 3.23 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപങ്ങളിൽ സർക്കാരിന്റെ മൊത്തം നിക്ഷേപം 20, 439.04 കോടിയാണ്. ഇതിൽ 9,817.46 കോടി രൂപ ഓഹരി മൂലധനവും 10, 621.58 കോടി ദീർഘകാല വായ്പകളുമാണ്. 

72 കമ്പനികളിൽ ആറു കമ്പനികൾ ബോർഡിൽ സ്വതന്ത്ര ഡയറക്ടർമാരെയും 26 കമ്പനികൾ കുറഞ്ഞത് ഒരു വനിതാ ഡയറക്ടറെയും നിയമിച്ചു. ആറു പൊതുമേഖലാ സ്ഥാപനങ്ങൾ സിഎസ്ആർ പ്രവർത്തനങ്ങൾക്കായി 11.82 കോടി രൂപ ചെലവഴിച്ചു. ഇതിൽ 52 ശതമാനം ക്ഷേമ പ്രവർത്തനങ്ങൾക്കും 27 ശതമാനം ആരോഗ്യപ്രവർത്തനങ്ങൾക്കുമാണ് ചെലവഴിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: Sus­tained rise in turnover of PSUs: CAG
You may also like this video

Exit mobile version