Site iconSite icon Janayugom Online

തന്ത്രി കണ്ഠര് രാജീവര് കോടിശ്വരൻ, ഭാര്യയുടെ പേരിലും ലക്ഷങ്ങളുടെ നിക്ഷേപം; തെളിവുകൾ കോടതിയിൽ ഹാജരാക്കി എസ്ഐടി

തന്ത്രി കണ്ഠര് രാജീവര് കോടിശ്വരനാണെന്നും ഭാര്യയുടെ പേരിലും ലക്ഷങ്ങളുടെ നിക്ഷേപം ഉണ്ടെന്നും എസ്ഐടി കോടതിയിൽ. തന്ത്രി പൊതുസേവകന്റെ ഗണത്തിൽ വരുമെന്നും അഴിമതി നിരോധന നിയമം ബാധകമാകുമെന്നും ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് എസ്ഐടി വാദിച്ചു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയും ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും നിക്ഷേപമുണ്ടെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. 

കണ്ഠര് രാജീവര് 2024–25 സാമ്പത്തിക വർഷം 7,26,000 രൂപ കൈപ്പറ്റിയതായി എസ്ഐടി കോടതിയെ അറിയിച്ചു. അതുകൊണ്ട് തന്നെ പൊതുസേവകൻ എന്ന ഗണത്തിൽ തന്ത്രി ഉൾപ്പെടുമെന്നും എസ്ഐടി പറയുന്നു. അഴിമതി നിരോധന നിയമം തന്ത്രിക്കും ബാധകമാകുമെന്ന് എസ്ഐടി കോടതിയോട് ആവശ്യപ്പെട്ടു. രാജീവരുടെ ജാമ്യാപേക്ഷയിൽ ഈമാസം 18നാണ് കോടതി വിധി.

Exit mobile version