Site iconSite icon Janayugom Online

ഡയറി എഴുതാത്തതിന് കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപിക അറസ്റ്റിൽ

ഡയറിയെഴുതിയില്ലെന്നാരോപിച്ച് അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപിക അറസ്റ്റിലായി. തൃശൂരിലെ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്കൂളിലെ അധ്യാപികയായ സെലിനാണ് അറസ്റ്റിലായത്. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് തൃശൂർ സെലിൻ ബുധനാഴ്ച രാത്രിയോടെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് നെടുപുഴ പൊലീസ് ഇന്നലെ രാത്രി തന്നെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിവരെ കോടതി അധ്യാപികയ്ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

ഡയറി എഴുതിയില്ലെന്ന് ആരോപിച്ച് ക്ലാസ് ടീച്ചറായ സെലിന്‍ കുട്ടിയുടെ ഇരു കാല്‍മുട്ടിനും താഴെ ക്രൂരമായി ക്ലാസ് ടീച്ചര്‍ കൂടിയായ സെലിൻ തല്ലുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആക്ഷേപവും നിലനില്‍ക്കെയാണ് ഇന്നലെ അറസ്റ്റ് ചെയ്യുന്നത്. സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും മാനേജുമെന്റിന്റെ സ്വാധീനത്തിന് വഴങ്ങിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു. അതേസമയം അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്‌തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

Exit mobile version