Site icon Janayugom Online

സിബിഐയുടെ പുനരന്വേഷണത്തെ ഭയപ്പെടുന്നില്ലെന്ന് തേജസ്വി യാദവ്

തനിക്കും പിതാവ് ലാലു യാദവിനും രണ്ട് സഹോദരിമാർക്കും എതിരെ കേസ് വീണ്ടും തുറക്കാനുള്ള സിബിഐയുടെ നടപടിയെ യാതൊരു വിധത്തിലും ഭയപ്പെടുന്നില്ലെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും, ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ് അഭിപ്രായപ്പെട്ടു. 

ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറഞ്ഞു.മുംബൈയിലെയും ഡൽഹിയിലെയും രണ്ട് പ്രധാന റെയിൽവേ പ്രോപ്പർട്ടികൾ പുനർവികസിപ്പിച്ച് പുതുക്കിപ്പണിയുന്നതിനുള്ള കരാറിന് പ്രതിഫലമായി ഡൽഹിയിലെ ഒരു വന്‍കിടക്കാരനില്‍ നിന്ന് ലാലു യാദവിന്റെ കുടുംബത്തിന് പ്രധാന സ്വത്ത് ലഭിച്ചുവെന്നാണ് ആരോപണം. തേജസ്വി യാദവും രണ്ട് സഹോദരിമാരും ഡയറക്ടർമാരായിരുന്ന ഷെൽ കമ്പനിക്ക് 50 കോടിയോളം രൂപ വിലമതിക്കുന്ന സ്വത്ത് ഏതാനും കോടികൾക്ക് വിറ്റെന്നാണ് സിബിഐ അവകാശപ്പെടുന്നത്.

2021‑ൽ, സിബിഐയുടെ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ബാക്ക്-ഡേറ്റഡ് സ്റ്റാമ്പ് പേപ്പറുകൾ, വ്യാജ ഇടപാടുകൾ, യാദവുകൾക്ക് അനുകൂലമായ സ്വത്ത് കൈമാറ്റം എന്നിങ്ങനെയുള്ള നിരവധി ക്രമക്കേടുകൾ പറയുന്നു. പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യാൻ ശക്തമായ കാരണങ്ങളില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കേണ്ടി വന്നതായി ഏജൻസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യാൻ കഴിയുമോ എന്നറിയാൻ ഏജൻസി കേസ് വീണ്ടും പരിശോധിക്കുകയാണ്അവർ ഒരിക്കൽ അന്വേഷിച്ചു. ഒന്നും കണ്ടെത്തിയില്ല. ഇപ്പോൾ അവർ അത് വീണ്ടും തുറന്നിരിക്കുന്നു.ലാലുപ്രസാദ് യാദവിന്‍റെയും ഞങ്ങളുടെ ജീവിതവും ഒരു തുറന്ന പുസ്തകം പോലെയാണെെന്നും തജസ്വി അഭിപ്രായപ്പെട്ടു.

ഞങ്ങളുടെ വീട്ടിൽ ഒരു ഓഫീസ് തുറക്കാൻസിബിഐ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്കത് ചെയ്യാമെന്ന് ഞാൻ ഇതിനകം സിബിഐയോട് പറഞ്ഞിട്ടുണ്ട്. അവർ അന്വേഷിക്കട്ടെ. അതിൽ ഒരു ഭയവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ഞങ്ങളുടെ എല്ലാ മൊഴികളും റെക്കോർഡ് ചെയ്തിട്ടുണ്ട്. ഞങ്ങൾ പലതവണ പോയി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സിബിഐ എന്നിവയുടെ യുടെയും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി. തജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു

Eng­lish Summary:
Tejash­wi Yadav not afraid of re-inves­ti­ga­tion by CBI

You may also like this video:

Exit mobile version