Site icon Janayugom Online

ഭീകരവാദ ഫണ്ടിങ് കേസ്; കശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക് കുറ്റക്കാരൻ

തീവ്രവാദ ഫണ്ടിങ് കേസിൽ കശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക് കുറ്റക്കാരനെന്ന് കോടതി. ഡൽഹിയിലെ എൻഐഎ കോടതിയാണ് യാസിൻ മാലിക് കുറ്റക്കാരനെന്ന് വിധിച്ചത്. ഈ കേസിൽ ശിക്ഷ മെയ് 25ന് വിധിക്കും.

ജമ്മു കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഫണ്ടിങ് നടത്തിയെന്നാണ് യാസിൻ മാലികിനെതിരായ കുറ്റം. നേരത്തെ തന്നെ രാജ്യസുരക്ഷാ നിയമം അടക്കം ചുമത്തി യാസിൻ മാലികിനെ അറസ്റ്റ് ചെയ്തിരുന്നു.

തീവ്രവാദ ഫണ്ടിങ് കേസിൽ ശിക്ഷിക്കപ്പെട്ട കശ്മീരി നേതാവ് യാസിൻ മാലിക്കിനെതിരായ കുറ്റപത്രത്തിൽ ഹിസ്ബുൾ മുജാഹിദ്ദീന്റെ ലെറ്റർഹെഡിന്റെ പകർപ്പ് ഇയാളുടെ വീട്ടുപരിസരത്ത് നിന്ന് പിടിച്ചെടുത്തതായി ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി.

പിടിച്ചെടുത്ത ലെറ്റർഹെഡിൽ, തീവ്രവാദ സംഘടനകളായ എച്ച്എം, ലഷ്കർ, ജെയ്ഷെ മുഹമ്മദ് താഴ്‌വരയിലെ ഫുട്ബോൾ ടൂർണമെന്റിനെ പിന്തുണച്ച ആളുകൾ, ഈ ഗെയിമിന്റെ സംഘാടകരിൽ നിന്ന് സ്വയം ഒഴിഞ്ഞുമാറാനും സ്വാതന്ത്ര്യ സമരത്തോട് കൂറ് കാണിക്കാനും സംയുക്തമായി മുന്നറിയിപ്പ് നൽകിയതായി അന്വേഷണ ഏജൻസി പ്രസ്താവിച്ചു.

ജമ്മു കാശ്മീരിലെ ഭീകര പ്രവർത്തനങ്ങളിലും അട്ടിമറി പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന സംഘടനയായ ജമ്മു ആന്റ് കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ (ജെകെഎൽഎഫ്) തലവനാണ് മുഹമ്മദ് യാസിൻ മാലിക്ക്. ജമ്മു കശ്മീരിലെ വിഘടനവാദ, തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമായി, 2019 ഏപ്രിൽ 10ന് ഇയാളെ അറസ്റ്റ് ചെയ്തുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

Eng­lish summary;Terrorism fund­ing case;Yasin Malik convicted

You may also like this video;

Exit mobile version