Site icon Janayugom Online

അബുദാബി സ്ഫോടനത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍

Abudhabi

അബുദാബിയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ച രണ്ട് ഇന്ത്യാക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. മൃതദേഹങ്ങള്‍ ഇന്ന് അമൃത്സറിലെത്തിക്കുമെന്നും യു.എ.ഇ യിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ ട്വിറ്ററില്‍ കുറിച്ചു.
അബുദാബിയില്‍ തിങ്കളാഴ്ചയാണ് ഹൂതി ആക്രമണത്തില്‍ ഇന്ത്യന്‍ സ്വദേശികള്‍ മരിച്ചത്. പഞ്ചാബ് സ്വദേശികളാണ് ഇരുവരും. ഇവരുടെ മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് നാട്ടിലെത്തിക്കുമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ ട്വിറ്ററില്‍ അറിയിച്ചു.
ഇന്ത്യക്കാര്‍ക്ക് പുറമെ ഒരു പാകിസ്ഥാന്‍ സ്വദേശിയും മുസഫയില്‍ എണ്ണ ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മരിച്ചിരുന്നു. മൂന്ന് പേരും അഡ്‍നോക്കിലെ ജീവനക്കാരാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

മുസഫയിൽ അഡ്നോക്കിന്റെ സംഭരണ ശാലയ്ക്ക് സമീപമുള്ള ഐസിഎഡി3ല്‍ മൂന്ന് എണ്ണ ടാങ്കറുകളാണ് പൊട്ടിത്തെറിച്ചത്. യെമനിലെ ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണമാണ് സ്‍ഫോടനങ്ങള്‍ക്ക് കാരണമായതെന്ന് തിങ്കളാഴ്‍ച രാത്രിയോടെ യുഎഇ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

 

Eng­lish Sum­ma­ry: The bod­ies of the Indi­ans killed in the Abu Dhabi blasts will be brought home today says Indi­an Embassy in UAE

You may like this video also

Exit mobile version