Site icon Janayugom Online

കല്ലാര്‍ പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കല്ലാര്‍ പുഴയില്‍ നിന്നും കണ്ടെത്തി. നെടുങ്കണ്ടം ആലുമൂട്ടില്‍ നസീര്‍ — സലീന ദമ്പതികളുടെ മകനായ അജ്മല്‍ (13)നെയാണ് തിങ്കളാഴ്ച ഉച്ചയോടെയാണ് കല്ലാര്‍ പുഴയില്‍ കാണാതായത്. നെടുങ്കണ്ടം ഗവ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് അജ്മല്‍. സ്‌കൂളില്‍ നടന്ന സ്വതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത ശേഷം മൂന്ന് സഹപാഠികള്‍ക്കൊപ്പം കല്ലാറിന് സമീപം പതിനഞ്ചിപ്പടിയില്‍ എത്തിയ അജ്മല്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങുന്നതിനിടെയാണ് ഒഴുക്കില്‍ പെട്ടത്. 

കരയില്‍ നിന്നിരുന്ന സഹപാഠികള്‍ കമ്പുകള്‍ ഇട്ടുകൊടുത്തെങ്കിലും അജ്മലിന് പിടിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇവര്‍ പുഴയില്‍ ഇറങ്ങി രക്ഷപെടുത്തുവാന്‍ നോക്കിയെങ്കിലും അജ്മല്‍ മുങ്ങിപ്പോകുകയായിരുന്നു. സഹപാഠികളുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ പ്രദേശവാസികള്‍ നെടുങ്കണ്ടം പൊലീസിലും ഫയര്‍ ഫോഴ്സിലും വിവരമറിയിച്ചു. 

ഇടുക്കി ഫയര്‍ ആന്റ് റസ്‌ക്യു സര്‍വ്വീസ് സ്‌കൂബാ ടീം, നെടുങ്കണ്ടം ഫയര്‍ ഫോഴ്സ്, പൊലീസ് സംഘങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ കഴിഞ്ഞ മൂന്ന് ദിവസമായി പരിശോധന നടത്തിയിരുന്നു. സഹോദരങ്ങള്‍: ആസിഫ്, അന്‍സില്‍. നെടുങ്കണ്ടം ഗവണ്‍മെന്റ വിഎച്ച്‌സിയില്‍ പൊതു ദര്‍ശനം നടത്തി. നെടുങ്കണ്ടം നൂര്‍ മുഹമ്മദിയ്യ ജൂമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കം നടത്തി. 

Eng­lish Summary:The body of the miss­ing stu­dent was found in Kallar river
You may also like this video

Exit mobile version