Site icon Janayugom Online

പന്ത്രണ്ട് വര്‍ഷം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ എന്ന് സംശയം; പരിശോധന നടത്തുന്നു

പന്ത്രണ്ട് വര്‍ഷം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ എന്ന് സംശയം. ബന്ധുകളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സെപ്റ്റിക്ക് ടാങ്ക് പരിശോധിക്കുന്നു. പാങ്ങോട് സി ഐ യുടെ നേതൃത്വത്തിലാണ് പരിശോധന.പാങ്ങോട് പഴവിള സ്വദേശി ഷാമിലെയാണ് 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായത്. ഒരു വര്‍ഷം മുമ്പ് ഷാമിലയുടെ മകള്‍ പാങ്ങോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ശ്യാമിലയെ ബന്ധു കൊലപ്പെടുത്തിയ ശേഷം സെപ്റ്റിക് ടാങ്കിൽ തള്ളിയെന്ന സൂചനയെ തുടർന്നാണ് പരിശോധന. എന്നാൽ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. തുടരന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. ആറ് മാസം മുൻപ് പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്കിലാണ് പരിശോധന നടത്തിയത്. മലപ്പുറത്ത് ഹോം നേഴ്സായി ജോലി ചെയ്യുന്നതിനിടെയാണ് ശ്യാമിലയെ കാണാതാകുന്നത്.

eng­lish summary;The body of the woman who dis­ap­peared twelve years ago is sus­pect­ed to be in the sep­tic tank; Test­ing is done

you may also like this video;

Exit mobile version