കർണാടകയിൽ ആദിവാസി യുവതിയെ നഗ്നയാക്കി മർദിച്ച സംഭവത്തിൽ ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കർണാടകയിൽ കന്നഡ ജില്ലയിലെ ഗുരിപള്ളയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രദേശവാസികളായ സന്ദീപ് (30), സന്തോഷ് (29), ഗുലാബി (55), സുഗുണ (30), കുസുമ (38), ലോകയ്യ (55), അനിൽ (35), ലളിത (40), ചെന്ന കേശവ (40) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
മൂത്ത സഹോദരിയെയും അമ്മയേയും ഇവർ മർദിച്ചെന്നും പൊലീസിന് നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കി. ഗ്രാമവാസികൾ നോക്കിനിൽക്കെ ഏപ്രിൽ 19നാണ് സംഭവം അരങ്ങേറിയത്. പരാതിക്കാരിയും കുടുംബവും താമസിക്കുന്ന സർക്കാർ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ സംഘമെത്തിയപ്പോഴാണ് പ്രശ്നം ഉടലെടുത്തത്.
ഉദ്യോഗസ്ഥർ ഭൂമി അളന്നതിനെതിരെ പ്രതികൾ രംഗത്തെത്തുകയായിരുന്നു. ഭൂമി അളക്കുന്നത് നിർത്തി സർവേയർമാരോട് സ്ഥലം വിടണമെന്ന് ഇവർ ആവശ്യപ്പെട്ടു. തുടർന്ന്, ഒൻപതംഗ സംഘം യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറിയ ശേഷം ക്രൂരമായി മർദിക്കുകയായിരുന്നു.
English summary; The brutality of the gang of nine who beat up the young woman naked