Site iconSite icon Janayugom Online

യുവതിയെ ബലാ ത്സംഗം ചെയ്യുകയും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത പ്രതികളെ കോടതി വെറുതേവിട്ടു

മഹാരാഷ്ട്രയില്‍ യുവതിയെ ബലാത്സംഗം ചെയ്യുകയും ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്ത കേസിൽ പ്രതികളായ രണ്ട് പേരെ സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വെറുതെവിട്ടു. പ്രതികൾക്കെതിരായ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും അതിനാൽ അവരെ വെറുതെ വിടണമെന്നും ജനുവരി 16ന് പുറപ്പെടുവിച്ച ഉത്തരവിൽ താനെ സെഷൻസ് ജഡ്ജി ഡോ. രചന ആർ തെഹ്‌റ പറഞ്ഞു. 

2009ലാണ് 47 വയസുകാരനായ പ്രതി, വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചത്. പിന്നീട് പ്രതി വിവാഹം ചെയ്തെങ്കിലും യുവതിയുമായി ബന്ധം തുടര്‍ന്നു. ഇതിനിടെ ഗര്‍ഭിണിയായ യുവതിയെ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്തുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പ്രതിയെ സഹായിച്ചയാള്‍ക്കെതിരെയും കേസെടുത്തിരുന്നു. ഇയാളെയും വെറുതെ വിട്ടു. കേസിലെ പ്രതിയായ ഡോക്‌ടർ വിചാരണ നടക്കുന്നതിനിടെ മരിച്ചതിനാൽ അദ്ദേഹത്തിനെതിരായ കേസ് റദ്ദാക്കുകയും ചെയ്തിരുന്നു. 

Eng­lish Sum­ma­ry: The court acquit­ted the accused who raped the young woman and forced her to have an abortion

You may also like this video also

Exit mobile version