Site icon Janayugom Online

നടി ആക്രമണ കേസില്‍ വിചാരണ നീട്ടിവയ്ക്കണമെന്ന് സർക്കാർ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ആറ് മാസത്തേക്ക് കൂടി നീട്ടി വയ്ക്കണമെന്ന് സര്‍ക്കാര്‍. ഇത് സംബന്ധിച്ചുള്ള അപേക്ഷ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെയാണ് സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കണമെന്നും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ ദിലീപിനെതിരേ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പ്രോസിക്യൂഷൻ വിചാരണ കോടതിയിലും അപേക്ഷ നൽകിയിരുന്നു.

കോവിഡ് ഉൾപ്പടെയുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് കേസിന്‍റെ വിചാരണ നീട്ടിവയ്ക്കാൻ മുൻപ് മൂന്ന് തവണ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. വിചാരണയ്ക്ക് സമയം തേടി ഇത് നാലാം തവണയാണ് സർക്കാർ സുപ്രീംകോടതിയിൽ എത്തുന്നത്.

Eng­lish Sum­ma­ry: The gov­ern­ment has asked the court to adjourn the tri­al in the case

You may like this video also

Exit mobile version