Site icon Janayugom Online

ഗള്‍ഫുകാരനെ ഗുണ്ടാസംഘം തട്ടികൊണ്ടുപോയി കൊലപ്പെടുത്തി ആശുപത്രിയിലെത്തിച്ച് മുങ്ങി

ഗള്‍ഫില്‍ നിന്നും ഞായറാഴ്ച ഉച്ചയ്ക്ക് നാട്ടിലേക്ക് വിളിച്ചു വരുത്തിയ ഗള്‍ഫുകാരനെ ഗുണ്ടാസംഘം തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം ആശുപത്രിയിലെത്തിച്ച് മുങ്ങി. കാസര്‍കോട് കുമ്പള പൊലീസ് സ്‌റ്റേഷപരിധിയിലെ മുഗുവിലാണ് സംഭവം. ഗള്‍ഫുകാരനായ മുഗുവിലെ അബൂബക്കര്‍ സിദ്ദിഖ് (32) ആണ് കൊല്ലപ്പെട്ടത്. ചില ഇടപാടുമായിമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ രണ്ട് ബന്ധുക്കളെ പൈവളിഗെ സ്വദേശികളായ ചിലര്‍ രണ്ട് ദിവസം മുമ്പ് തട്ടികൊണ്ടു പോയിരുന്നു.

ഇവരെ ബന്ദികളാക്കിയാണ് അബൂബക്കര്‍ സിദ്ദിഖിനെ ഗള്‍ഫില്‍ നിന്നും ഞയാഴ്ച ഉച്ചയോടെ നാട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം തട്ടികൊണ്ടു പോയത്. ഉച്ചയ്ക്ക് തട്ടികൊണ്ടു പോയ സിദ്ദിഖിനെ രാത്രിയോടെയാണ് ഒരു വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത്. അപ്പോഴെക്കും സിദ്ദിഖ് മരിച്ചിരുന്നു. ഇതോടെ ആശുപത്രിയിലെത്തിച്ചവര്‍ വന്ന വാഹനത്തില്‍ തന്നെ കടന്നു കളഞ്ഞിരുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. ബന്തിയോട് ഡി എം ആശുപത്രിയിലാണ് സിദ്ദിഖിനെ എത്തിച്ചത്. ഒപ്പം വന്നവര്‍ മുങ്ങിയതോടെ ആശുപത്രി അധികൃതരാണ് സംഭവം പൊലീസിലറിയിച്ചത്. മൃതദ്ദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് പറഞ്ഞു.

Eng­lish sum­ma­ry; The Gulf man was abduct­ed, killed and tak­en to hospital

You may also like this video;

Exit mobile version