Site icon Janayugom Online

മകളെ പീഡിപ്പിച്ച അച്ഛന് മരണംവരെ തടവ് ശരിവച്ച് ഹൈക്കോടതി

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലെ അച്ഛനെതിരായ പോക്സോ കുറ്റങ്ങൾ റദ്ദാക്കിയെങ്കിലും മറ്റ് കുറ്റങ്ങളിൽ വിധിച്ച മരണം വരെ തടവുശിക്ഷ ശരിവച്ച് ഹൈക്കോടതി. രണ്ടുവർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് പെൺകുട്ടിയുടെ പ്രായം തെളിയിക്കാൻ ഹാജരാക്കിയ രേഖ നിയമപരമല്ലെന്ന് വിലയിരുത്തി കെ വിനോദ് ചന്ദ്രൻ, സി ജയചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ച് പോക്സോ കുറ്റങ്ങൾ റദ്ദാക്കിയത്.
തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധിക്കെതിരെ നാൽപ്പത്തിനാലുകാരനായ അച്ഛൻ നൽകിയ അപ്പീൽ ഹർജിയാണ് കോടതി പരിഗണിച്ചത്. മദ്യപനും സ്ഥിരം പ്രശ്നക്കാരനുമായ പ്രതി ഭാര്യയെ പുറത്തേക്ക് പറഞ്ഞുവിട്ടശേഷം പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണ് പീഡനം തുടങ്ങിയത്. പെൺകുട്ടി അധ്യാപികയോട് പറഞ്ഞതോടെ സ്കൂൾ അധികൃതർ ചൈൽഡ് ലൈനിനെ അറിയിച്ചു. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തു.
പെൺകുട്ടിയും അമ്മയും അധ്യാപികയും നൽകിയ മൊഴികളും ശാസ്ത്രീയ തെളിവുകളും വിലയിരുത്തിയാണ് വിചാരണക്കോടതി പ്രതിക്ക് മരണംവരെ തടവ് ശിക്ഷ വിധിച്ചത്. ഇതിനുപുറമേയാണ് പോക്സോ നിയമപ്രകാരമുള്ള തടവും വിധിച്ചത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് തെളിയിക്കാൻ ഹെഡ്മിസ്ട്രസ് നൽകിയ സർട്ടിഫിക്കറ്റിന് നിയമസാധുതയില്ലെന്ന് വിലയിരുത്തിയാണ് പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങൾ ഒഴിവാക്കിയത്. 

Eng­lish Sum­ma­ry: The High Court upheld the death sen­tence for the father who tor­tured his daughter

You may like this video also

Exit mobile version