Site iconSite icon Janayugom Online

കേരള ഹൈക്കോടതി കഴിഞ്ഞവര്‍ഷം തീർപ്പാക്കിയത് ഒരു ലക്ഷം കേസുകൾ

കേരള ഹൈക്കോടതി 2024ൽ തീർപ്പാക്കിയത് 1.10 ലക്ഷം കേസുകൾ. ജനുവരി ഒന്നു മുതൽ ഡിസംബർ 27 വരെ 1,10, 666 കേസുകളാണ് തീര്‍പ്പാക്കിയത്. കേസുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയും സമയബന്ധിതമായി നീതി ലഭ്യമാക്കുകയും ചെയ്യുന്നതിനാണ് ലക്ഷ്യമിട്ടത്. ഏറ്റവും കൂടുതൽ കേസുകൾ തീർപ്പുകല്പിച്ചത് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ്; 11,140 കേസുകള്‍. രണ്ടാം സ്ഥാനത്തുള്ള ജസ്റ്റിസ് സി എസ് ഡയസ് 8,320 കേസുകൾ തീർപ്പാക്കി. ജസ്റ്റിസ് നഗരേഷാണ് മൂന്നാംസ്ഥാനത്ത്. 6,756 കേസുകളാണ് വിധി പറഞ്ഞത്. 6,642 കേസുകൾ തീർപ്പാക്കിയ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് നാലാം സ്ഥാനത്ത്. 

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ 6,196, ജസ്റ്റിസ് ഡി കെ സിങ് 5,140, ജസ്റ്റിസ് മുഹമ്മദ് നിയാസ് 4,872, ജസ്റ്റിസ് പി ഗോപിനാഥ് 4,172 കേസുകള്‍ തീർപ്പുകൽപ്പിച്ചു. ജസ്റ്റിസ് വി ജി അരുൺ 3,739, ജസ്റ്റിസ് ബദറുദ്ദീൻ 3,435, ജസ്റ്റിസ് മുരളീ പുരുഷോത്തമൻ 3,059 കേസുകളും തീര്‍പ്പാക്കി. കേരള ഹൈക്കോടതിയിൽ ആകെ 47 ജഡ്ജിമാരാണ് വേണ്ടത്. ഇതിൽ 35 സ്ഥിരം ജഡ്ജിമാരും 12 അഡീഷണൽ ജഡ്ജിമാരും. നിലവിൽ 45 ജഡ്ജിമാരാണുള്ളത്

Exit mobile version